2015, ഡിസംബർ 8, ചൊവ്വാഴ്ച

എറണാകുളം ഗസ്റ്റ് ഹൗസിൽ ഉമ്മൻ ചാണ്ടിയുടേയും ബിജു രാധാകൃഷ്ണൻറേയും ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച അവസാനിക്കുമ്പോൾ ബിജു രാധാകൃഷ്ണൻ കൈകൂപ്പിയും ഉമ്മൻചാണ്ടി കൈവീശിയും പറഞ്ഞ് അവസാനിപ്പിച്ച "രണ്ട് വാചകങ്ങൾ"". അതിലാണ്, ഇനിയും വെളിച്ചത്ത് വരാനുളള സോളാർ കച്ചവടത്തിൻറെ പിന്നാമ്പുറ കഥകൾ ഒളിഞ്ഞിരിക്കുന്നത്.എസ് വി പ്രദീപ് എ‍ഴുതുന്നു.
Read The Below Links In Details:- Express Kerala, Big News, Daily Indian Herald, Pravasi Shabdam
http://goo.gl/XIIxEx
http://goo.gl/dXWfYX
http://dailyindianherald.com/chief-minister-oommen-chandy…/…
http://goo.gl/Jd4FEk
തട്ടിപ്പ് വിവാദങ്ങൾ ഉണ്ടാകും മുമ്പ് സൗരോർജ്ജം കേന്ദ്രീകരിച്ച് വലിയൊരു വ്യവസായ സാമ്പ്രാജ്യത്തിൻറെ, ശൃംഖലയുടെ, ശിലയിടൽ കർമ്മങ്ങൾ അടിക്കടി നടക്കുമ്പോൾ അത് മനസിലാക്കിയ മാധ്യമപ്രവർത്തകർ സംരംഭത്തെ കുറിച്ച് കോൺഗ്രസ് നേതാക്കളോട് തമാശരൂപത്തിൽ സംസാരിച്ചിരുന്നു. ലോകത്ത് രാഷ്ട്രീയ നേതാക്കൾക്കിടയിൽ വ്യവസായ സംരംഭങ്ങൾ പുത്തരിയല്ലെന്നും സംശയത്തിനോ ചർച്ചയ്ക്കോ സ്ഥാനമില്ലെന്നുമായിരുന്നു പലരുടേയും നിലപാട്. അതെ,, പുതിയകാല സാമൂഹിക ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് രൂപം കൊടുത്ത വൻ വ്യവസായ സംരംഭം. ആരൊക്കെയാണ് സംരംഭത്തിൻറെ, ശൃംഖലയുടെ, കേന്ദ്ര ബിന്ദു. അത് വെളിവാക്കുന്നത് ആയിരുന്നു ഉമ്മൻചാണ്ടിയുടേയും ബിജുരാധാകൃഷ്ണൻറേയും ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ "അവസാന രണ്ട് വാചകങ്ങൾ"
സൗരോർജ്ജ വ്യവസായത്തിൻറെ ആശയക്കാർ ബിജുരാധാകൃഷ്ണനോ സരിത എസ് നായരോ അല്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയവുമായി അടുത്ത് ബന്ധമുളള വ്യവസായം തുടങ്ങി വിജയിപ്പിക്കാൻ മാത്രം പ്രാപ്തനല്ല, ഭാര്യയുടെ കൊലക്കേസിൽ ജീവപര്യന്തം ഇരുമ്പഴി തുറിച്ച് നോക്കിയിരുന്ന ബിജു രാധാകൃഷ്ണൻ. സരിത ബിജുവിൻറെ ആശ്രിതയും. പതിനായിരം കോടി രൂപയിലധികം പ്രാരംഭ നിക്ഷേപം ലക്ഷ്യമിടുന്ന സംരംഭം. വളർച്ചയുടെ ഘട്ടങ്ങളിൽ ഇതിൻറെ ഇരട്ടിയിലധികം നിക്ഷേപം ലക്ഷ്യം. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സബ്സിഡി സമയാസമയം നേടി എടുക്കേണ്ട സംരംഭം. സംസ്ഥാന സർക്കാരിൻറെ കരട് സൗരോർജ്ജ നയം, 2017 ൽ ലക്ഷ്യമിട്ടിരുന്നത് 500 MW വൈദ്യുതി. പിന്നെ വർഷാവർഷം വിപുലീകരണം. ഒപ്പം ഫറൂക്ക് അബ്ദുല്ല ആവർത്തിച്ച് പാർലമെൻറിൽ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നയവും. അവിടെ വൻകിട വ്യവസായ സംരംഭത്തിൻറെ,ശൃംഖലയുടെ, വലിയ സാധ്യതകൾ തിരിച്ചറിഞ്ഞ് ബുദ്ധി പ്രവർത്തിപ്പിച്ചവർ ചില്ലറക്കാരല്ല. അക്കാര്യം വ്യക്തമായിരുന്നു ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ "അവസാന രണ്ട് വാചകങ്ങളിൽ".
ബിജുരാധാകൃഷ്ണന് ഉമ്മൻചാണ്ടിയെ കാണാൻ മറ്റാരുടേയും ശുപാർശ ആവശ്യമില്ല. കാരണം വൻ സാധ്യതകളുളള സൗരോർജ്ജ വ്യവസായത്തിന് ബീജാവാപം സംഭവിക്കുമ്പോൾ വിരലിലെണ്ണാവുന്ന ക്യാൻവാസിംഗ് ഏജൻറുമാരിൽ ഒരാളായി ബിജുരാധാകൃഷ്ണനും ഉണ്ടായിരുന്നു. ക്യാൻവാസിംഗ് ഏജൻറിൽ നിന്നും കളക്ഷൻ ഏജൻറും യൂണിറ്റ് ഹെഡും പ്രോജക്ട് കോർഡിനേറ്ററുമായി വളരാൻ ബിജു രാധാകൃഷ്ണന് അധികം സമയം വേണ്ടിവന്നില്ല. ഇതിനിടയിൽ കൈപിടിച്ച് സരിതയെ കൂടെകൂട്ടിയതും ബിജുവിന് നേട്ടമായി. സൂചിപ്പിച്ച തസ്തികകൾക്കപ്പുറം സംരംഭത്തിൽ ബിജു ആരുമായിരുന്നില്ല. കാരണം അടുത്ത ഇരുപത്തി അഞ്ച് വർഷം മുൻകൂട്ടികണ്ട് വ്യാവസായിക പദ്ധതി തയ്യാറാക്കിയത് പുതുപ്പളളി ഹൗസിൽ വച്ച് ഉമ്മൻചാണ്ടിയുടെ ആണും പെണ്ണും ചേർന്ന പിന്തുടർച്ചക്കാർ. അവർ രൂപം നൽകിയതാകട്ടെ കുടുംബ വ്യവസായ സാമ്പ്രാജ്യത്തിനും. മാതൃകയാക്കിയത് മറ്റ് സംസ്ഥാനങ്ങളിലേയും വിദേശത്തേയും പ്രമുഖ രാഷ്ട്രീയ നേതാക്കളെ. എന്തിനേറെ സോണിയ ഗാന്ധിയും മകളും മരുമകനും വ്യാവസായിക അധിപതികളായി മുന്നിലുണ്ടല്ലോ. ഇതൊക്കെ മനസിലാക്കാൻ പദ്ധതിയുടെ സ്വഭാവവും, ഇടപാടുകാരേയും,ശൃംഖലയിലെ കണ്ണികളേയും, നടപ്പാക്കിയ ബിസിനസ്സ് തന്ത്രങ്ങളും പഠിച്ചാൽ മതി. ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ "അവസാന രണ്ട് വാചകങ്ങൾ" ഇക്കാര്യങ്ങൾ അടിവരയിടും.
ഏതൊരു വൻകിട വ്യവസായ സംരംഭത്തിലും മദ്യവും മദിരാക്ഷിയും അടങ്ങുന്ന വാരാന്ത്യ വർഷാന്ത്യ കൂടിച്ചേരലുകൾ സ്വാഭാവികം. അതൊക്കെ അങ്ങെയറ്റം പ്രൊഫഷണലായി ബിസിനസ്സ് താൽപര്യങ്ങൾക്ക് മാത്രമായി ഷെഡ്യൂൾ ചെയ്യുന്നതും. പുതുപ്പളളി ഹൗസ് രൂപം കൊടുത്ത് വികസിപ്പിച്ചുകൊണ്ടുവന്ന വ്യവസായ സാമ്പ്രാജ്യത്തിന് വിനയായത്, നാല് പേരുടെ പ്രണയവും ലൈംഗികതയും, ബിസിനസിനപ്പുറം വൈകാരികതലങ്ങളിലേക്ക് കടന്നതാണ്. അത് കൃത്യസമയത്ത് തിരിച്ചറിഞ്ഞ് നിയന്ത്രിക്കുന്നതിലും നടപടി എടുക്കുന്നതിലും പുതുപ്പളളി ഹൗസിലെ പിന്തുടർച്ചക്കാർ പരാജയപ്പെട്ടു. അല്ലെങ്കിൽ വ്യവസായ യാത്രയ്ക്കിടെ ഉടലെടുത്ത ബിജു - സരിത മത്സരത്തെ വ്യാവസായികാർത്ഥത്തിൽ തന്നെ മുതലാക്കാമെന്ന അതിബുദ്ധി വിനയായി.
ബിജുരാധാകൃഷ്ണൻ - ശാലുമേനോൻ ബന്ധവും, സരിത നായർ - ഗണേഷ് കുമാർ ബന്ധവും കൈവിട്ട കളിയായി മാറിയിട്ടും നടപടിക്ക് പകരം സമവായം തേടിയത് തിരിച്ചടി ആയി. ബിസിനസ് പണം പ്രണയ ധൂർത്തിന് മറയായിട്ടും തിരിച്ചറിഞ്ഞ് നടപടി ഉണ്ടായില്ല. ബിജുവും സരിതയും പരസ്പരം കുറ്റപ്പെടുത്തി "മാഡത്തോട്" നിരന്തരം പരാതി പറഞ്ഞപ്പോൾ സാറും പിന്തുടർച്ചക്കാരും റിപ്പോർട്ട് തേടിയത് ജോപ്പൻ, ജിക്കു, സലീം എന്നിവരിൽ നിന്നും. വരുമാനത്തിൻറെ ശരാശരി വീതംവയ്പ്പിലും ഇടപാടുകളിലും കണ്ണുമഞ്ഞളിച്ചുപോയ ഇവരുടെ റിപ്പോർട്ടിംഗ് കൃത്യമായില്ല. മാത്രവുമല്ല കച്ചവട ഓഹരി കൃത്യമായി പോക്കറ്റിലെത്തിക്കുന്ന ഇടനിലക്കാരെ വിമർശിച്ച് പറയാൻ മന്ത്രിമാർ ഉൾപ്പെടെയുളള നേതാക്കൾക്ക് കഴിഞ്ഞതുമില്ല. ധൂർത്തും ലൈംഗിക അരാജകത്വവും അപക്വതയും കടപുഴകിച്ചത് കേന്ദ്ര സംസ്ഥാന ഖജനാവിനെ കൂട്ട് പിടിച്ച് പുതുപ്പളളി ഹൗസ് പടുത്തുയർത്താൻ തുടങ്ങിയ ബിസിനസ് സാമ്പ്രാജ്യത്തെയാണ്.
""സർ, മാഡത്തോടും മകനോടും മകളോടും അപ്പപ്പോൾ കാര്യങ്ങളൊക്കെ കൃത്യമായി വ്യക്തമാക്കിയിരുന്നു, ആത്മാഭിമാനത്തിന് മുറിവേറ്റ് , നിൽക്കാനാകാതെ വന്നാൽ പിന്നെ ഞാനെന്ത് ചെയ്യും, ഇക്കണക്കിന് പോയാൽ എല്ലാം തകരും"" കേട്ടിരുന്ന ഉമ്മൻ ചാണ്ടി ബിജുവിനെ സമാധാനിപ്പിച്ചു. ""കാര്യങ്ങളൊക്കെ ശരിയാകും, നമുക്ക് ശരിയാക്കാം, ബിജു ധൈര്യമായി പോകൂ.""
ഉമ്മൻചാണ്ടി - ബിജു രാധാകൃഷ്ണൻ ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ച അവസിനിപ്പിച്ച വാചകങ്ങൾ. പക്ഷേ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. ഡോ. യാമിനി തങ്കച്ചി എല്ലാ തെളിവും പരാതിയായി സാക്ഷാൽ പി സി ജോർജ്ജിന് മുന്നിൽ അവതരിപ്പിച്ച് കഴിഞ്ഞിരുന്നു. അടിയന്തരമായി കൂടിക്കാഴ്ചയ്ക്ക് പി സി ജോർജ് സമയം ചോദിച്ചതിൻറെ ഗുട്ടൻസ് അപ്പോഴും ഉമ്മൻചാണ്ടി മനസിലാക്കിയിരുന്നില്ല. പുതുപ്പളളി ഹൗസിലെ കാരണവരുടെ അനുഗ്രഹത്താൽ പിന്തുടർച്ചക്കാർ രൂപം നൽകി വികസിപ്പിച്ചു വന്ന വൻ വ്യവസായ സംരംഭത്തിൻറെ, ശൃംഖലയുടെ, ആണിക്കല്ല് അവിടെ ഇളകി തുടങ്ങി.
ഉമ്മൻ ചാണ്ടി മാന്യനാണ്. തൻറെ പിന്തുടർച്ചക്കാരുടെ സ്വപ്നമായ കുടുബ ബിസിനസ്സ് പൊട്ടി പാളീസായിട്ടും അതിന് അടിത്തറപാകാൻ സഹായിച്ച വൻ സ്രാവുകളെ സംരക്ഷിക്കുന്നതിലൂടെ. അതുവഴി ഒരു പോറലും ഏൽക്കാതെ തൻറെ എല്ലാമെല്ലാമായ പിന്തുടർച്ചക്കാരെ സംരക്ഷിച്ച് നിറുത്തുക ലക്ഷ്യം. ബലിയാടായത് വെറും പരൽ മീനുകൾ മാത്രം. അതുകൊണ്ടാണ് പരൽമീനുകളുടെ ബ്ലാക്ക്മെയിൽ രാഷ്ട്രയം ജീവൻ തുടിച്ച് നില നിൽക്ക്കുന്നതും, വൻ സ്രാവുകൾ ഒളിഞ്ഞും തെളിഞ്ഞും വിറയ്ക്കുന്നതും.
പിൻകുറിപ്പ് :- മക്കൾ സ്നേഹവും മറിയം റഷിദ മഞ്ഞകഥകളും ഉയർത്തിക്കാട്ടി കെ കരുണാകരൻറെ രാജി പരസ്യമായി ആവശ്യപ്പെട്ടത് സാക്ഷാൽ ഉമ്മൻചാണ്ടി. സരിത മഞ്ഞകഥകളും ഉമ്മൻ ചാണ്ടിയുടെ മക്കൾ സ്നേഹവും കോൺഗ്രസിൽ ചിരിയുടെ മാലപ്പടക്കമാകുമ്പോൾ നിയതിയുടെ വാക്യം സ്വന്തം നാവാൽ ഉമ്മൻ ചാണ്ടി വിസ്തരിച്ചു. ""അപമാനിച്ച് ഇറക്കി വിടാമെന്ന് ആരും കരുതേണ്ട""
SV Pradeep, 9495827909 / www.facebook.com/svpradeeptvm

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ