2016 ജനുവരി 6, ബുധനാഴ്‌ച

കൈരളി പീപ്പിള്‍ ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് എസ്.വി പ്രദീപ് പ്രവാസി ശബ്ദത്തില്‍ കോളം എഴുതുന്നു 'വൂള്‍ഫ്'സ് ഐ'
http://goo.gl/uHwrVG
പ്രമുഖ മാധ്യമ പ്രവർത്തകനും കൈരളി-പീപ്പിൾ ടിവി ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് എസ്.വി പ്രദീപ് പ്രവാസി ശബ്ദം പത്രത്തിൽ കോളം എഴുതുന്നു. 'വൂള്‍ഫ്'സ് ഐ' എന്നാണ്‌ അദ്ദേഹം കൈകാര്യം ചെയ്യുന്ന കോളത്തിന്റെ പേർ. കേരള രാഷ്ട്രീയത്തിലെ വാർത്തകൾക്ക് പുറകിലെ അതീവ രഹസ്യങ്ങളും പുറത്തുവരാത്ത നിഗൂഢതകളും ഇവിടെ അനാവരണം ചെയ്യും. ഒരു മാധ്യമത്തിലും പുറത്തുവരാത്ത രഷ്ട്രീയ പാർട്ടികളുടെ അകത്തളങ്ങളിലെ രഹസ്യങ്ങൾ ആയിരിക്കും പ്രദീപ് ഈ കോളത്തിലൂടെ പുറത്തുവിടുന്നത്.
? അദ്ദേഹം കൈകാര്യം ചെയ്യുന്ന കൈരളി പീപ്പിൾ ചാനലിൽ എന്തുകൊണ്ട് ഇതെല്ലാം പുറത്താക്കുന്നില്ല? എന്ന ചോദ്യം വായനക്കാർക്ക് ഉണ്ടാകാം.
ഒരു ചാനലും ഓൺലൈൻ പത്രവും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. ചാനലിനുള്ള ചില പരിമിതികൾ നവ മാധ്യമങ്ങൾക്കില്ല- ഇതാണ്‌ അതിനുത്തരം.
? കൈരളി ചാനലിൽ ആയതിനാൽ രാഷ്ട്രീയം ഉണ്ടാകില്ലേ എന്ന ചോദ്യമായിരിക്കാം അടുത്തത്.
പ്രദീപിന്റെ രാഷ്ട്രീയം അദ്ദേഹം ഓരോ ദിവസവും ഏറ്റെടുക്കുന്നതും അവതരിപ്പിക്കുന്നതുമായ വിഷയങ്ങളാണ്‌. ഇദ്ദേഹത്തിന്‌ യാതൊരു രാഷ്ട്രീയ പ്രൊഫൈലും ഇല്ല എന്ന് വളർന്നതും പ്രവർത്തിച്ചതുമായ ചരിത്രം തന്നെ സാക്ഷി.തിരുവനന്തപുരം ലോ കോളേജ്ജിൽ പഠിച്ച കാലഘട്ടത്തിൽ പോലും ഒരു വിദ്യാർഥി സംഘടനയിൽ പോലും ഇദ്ദേഹം ചേരാതെ മാറിനിന്നത് വ്യക്തിപരമായി അറിയാവുന്നതും ഇവിടെ വെളിപ്പെടുത്തട്ടെ.
എസ്.വി.പ്രദീപിനേ പോലുള്ള കേരള രാഷ്ട്രീയത്തിലെ ഉള്ളുകള്ളികൾ ആരിയാനാകുന്ന മികവുറ്റ മാധ്യമ പ്രവർത്തകരെ അവതരിപ്പിക്കാൻ സാധിക്കുന്നതിൽ പ്രവാസി ശബ്ദം അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ പരിചയപ്പെടാം- പ്രൊഫൈൽ കൊടുക്കുന്നു- എഡിറ്റർ
എസ് വി പ്രദീപ്..... തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിന്നും നിയമ ബിരുദം....
തിരുവനന്തപുരം പ്രസ്ക്ലബിൽ നിന്നും പത്രപ്രവർത്തനത്തിൽ ഡിപ്ലമോ..... കേരള സർവ്വകലാശാല തുടർ വിദ്യാഭ്യാസ പത്രപ്രവർത്തന പരിശീലന കേന്ദ്രത്തിൽ വിസിറ്റിംഗ് ഫാക്കൽറ്റി...
കലാകൗമുദി..ഓൾ ഇന്ത്യ റേഡിയോ ന്യൂസ്..ദുരദർശൻ ന്യൂസ്..ജയ്ഹിന്ദ് ന്യൂസ്..മനോരമ ന്യൂസ്...മീഡിയവൺ ന്യൂസ്..എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തനം..നിലവിൽ കൈരളി-പീപ്പിൾ ടിവിയിൽ ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ്
Follow :-
https://www.facebook.com/svpradeeptvm
http://svpradeeptvm.blogspot.in
https://twitter.com/Pradeep2S
in.linkedin.com/in/svpradeeptvm
https://plus.google.com/u/0/+SVPradeep1
Whatsapp 9495827909/7356873030

ആർ ശങ്കർ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിലെ ചുരുളഴിയുന്നു. വിവാദ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നത് എവിടെ? അവ വെളളാപ്പളളിക്ക് ചോർത്തിയതിൻറെ അജണ്ട എന്ത്? എസ് വി പ്രദീപ് എ‍ഴുതുന്നു; വിശദ വായനയ്ക്ക്:-
http://dailyindianherald.com/r-shankar-statue-secret-behi…/…
കൂടാതെ www.facebook.com/svpradeeptvm
ആർ ശങ്കർ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നിലെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ രഹസ്യാന്വേഷണ റിപ്പോർട്ടുകളിൽ. നിശ്ചിത ഇടവേളകളിൽ കൃത്യമായും പ്രത്യേക സന്ദർഭങ്ങളിൽ അതിനുവേണ്ടിയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് തയ്യാറാക്കാറുണ്ട്. വസ്തുതകൾ സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്ന് ശേഖരിച്ച് ഉയർന്ന ഉദ്യോഗസ്ഥർ അവലോകനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇങ്ങനെ തയ്യാറാക്കിയ റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ പരാമർശിക്കുന്ന ഭാഗങ്ങൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും കെ പി സി സി പ്രസിഡൻറ് വി എം സുധീരനും ചിരിക്കാൻ വക നൽകുന്നതാണെങ്കിലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചിരിപ്പിക്കുന്നതല്ല.
*മുഖ്യമന്ത്രിയുടെ ജനസമ്മിതി നാൾക്കുനാൾ ഇടിയുന്നു. *പൊതുസമൂഹത്തിൽ ചിലവിഭാഗങ്ങളിൽ ഒഴിച്ച് ശക്തമായ സംശയവും രോഷവും മുഖ്യമന്ത്രിക്ക് നേരെ രൂപപ്പെട്ടിട്ടുണ്ട്.
*കോൺഗ്രസ് പാർട്ടിയിലും യു.ഡി.എഫ് ഘടക കക്ഷി അണികളിലും സമാന വികാരം.
*ഏതുസാഹചര്യത്തിലും മുഖ്യമന്ത്രിക്ക് നേരെ ഒറ്റപ്പെട്ടതെങ്കിലും ആക്രമണങ്ങൾ ഉണ്ടാകാനുളള സാധ്യതകൾ ഏറെയാണ്.
*അടിയന്തിരമായി മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കണം.
* വൻ ജനാവലി ഒത്ത് കൂടുന്ന പരിപാടികൾ മുഖ്യമന്ത്രി ഒഴിവാക്കണം.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാധാരണ റിപ്പോർട്ടുകൾക്കൊപ്പം കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ടിലും സമാന വസ്തുതകൾ വന്നതോടെ ആണ് കാര്യങ്ങൾ ഗൗരവമായത്. ഈ വസ്തുതകൾ ഏറ്റവും അടുത്തറിയാവുന്ന ഉമ്മൻചാണ്ടി വിരുദ്ധനായ മന്ത്രി ഇതുമായി ബന്ധപ്പെട്ട് വിലയിരുത്തിയത് ഐ എസ് ആർ ഒ ചാരക്കേസിനെ തുടർന്ന് 1994 ൽ കരുണാകരനെതിരെ സംസ്ഥാനത്ത് നിലനിന്ന രാഷ്ട്രീയ അവസ്ഥ എന്നാണ്. ഈ വസ്തുതകൾ വെളളാപ്പളളിക്ക് ചോർന്ന് കിട്ടിയത് എവിടെ നിന്ന്? ചോർന്നത് രാഷ്ട്രീയപരമായി ശരിയായിരിക്കാം,നിയമപരമായും ധാർമ്മികമായും ശരിയോ?
കേന്ദ്രസർക്കാരിൻറേയും പ്രധാനമന്ത്രിയുടെ ഓഫീസിൻറേയും രഹസ്യങ്ങൾ നിലവിലെ രാഷ്ട്രീയ അവസ്ഥയിൽ മുഖ്യ സംഘാടകന് ലഭിക്കുക സ്വാഭാവികം.എന്നാൽ സംസ്ഥാന സർക്കാരിൻറേതോ? സംസ്ഥാന രഹസ്യാന്വേഷണ റിപ്പോർട്ട് വെളളാപ്പളളിക്ക് ചോർത്തിയത് ഉമ്മൻചാണ്ടി അല്ലെന്ന് ഉറപ്പ്. കാരണം ചോർന്നാൽ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദർഭത്തിൽ ഉമ്മൻചാണ്ടിയുടെ താൽപര്യങ്ങൾക്ക് വിലയിടിയും.മാത്രവുമല്ല ചോർന്ന് കിട്ടിയ കേന്ദ്ര സംസ്ഥാന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട എസ് എൻ ഡി പിയുടെ മനസ്സ് ഉമ്മൻചാണ്ടിയുമായും വെളളാപ്പളളിയുമായും ഏറെ അടുപ്പമുളള ഒരു ഘടകക്ഷി നേതാവ് ശ്രദ്ധയിൽപെടുത്തിയതിൻറെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിയുടെ മനസാക്ഷിസുക്ഷിപ്പുകാരായ മുതിർന്ന മന്ത്രിയും എം എൽ എ യും ചർച്ചചെയ്ത് പ്രശ്നംരമ്യമായി പരിഹരക്കാൻ ആഴ്ചകൾക്ക് മുമ്പ് ഫോർമുല രൂപപ്പെടുത്തിയിരുന്നു. വിഷയം അവിടെ അവസാനിക്കുമെന്ന് ഇരു വിഭാഗവും കരുതി. എന്നാൽ ഇവരുടെ ധാരണ തെറ്റിച്ചത് രാഹുൽ ഗാന്ധി നിയോഗിച്ച കേരളസർവ്വേ സംഘത്തിൻറെ വാരാന്ത്യ വിലയിരുത്തൽ യോഗം.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നിയോഗിച്ച സർവ്വേ സംഘത്തിൻറെ വാരാന്ത്യ വിലയിരുത്തൽ യോഗം കഴിഞ്ഞ ആഴ്ച അവസാനം ചേർന്നിരുന്നു. അവിടെ ഉമ്മൻചാണ്ടിക്കെതിരായ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ രഹസ്യാന്വേഷണ വിഭാഗ റിപ്പോർട്ട് ഉമ്മൻചാണ്ടി വിരുദ്ധർ പരമാവധി തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമിച്ചു. സർക്കാർ റിപ്പോർട്ടുകളും രാഹുൽ സർവ്വേ സംഘത്തിൻറെ റിപ്പോർട്ടും യോജിച്ചു എന്നിടത്താണ് അടിയൊഴുക്കുകളുടെ രാഷ്ട്രീയ പാഠം വായിക്കേണ്ടത്. രഹസ്യാന്വേഷണ റിപ്പോർട്ട് വെളളാപ്പളളിക്ക് ചോർത്തിയതിനെതിരെ ഉമ്മൻചാണ്ടി പക്ഷം ചന്ദ്രഹാസമിളക്കി. തനിക്ക് ചോർന്ന് കിട്ടിയ വിവരങ്ങൾ വെളളാപ്പളളി രഹസ്യമായി രണ്ട് നേതാക്കളോട് പറഞ്ഞതൊക്കെ സർവ്വേയോഗത്തിൽ പരസ്യമായി. ആരൊക്കെയാണ് ചോർത്തലിന് പിന്നിലെന്ന് പേരെടുത്ത് പറഞ്ഞ് ഉമ്മൻചാണ്ടി പക്ഷം വലിച്ചുകീറി. അവിടുന്ന് തുടങ്ങിയ ഉമ്മൻചാണ്ടി കോർഗ്രൂപ്പിൻറെ സടകുടഞ്ഞെണീക്കലാണ് നിലവിലെ വിവാദങ്ങളുടെ രാഷ്ട്രീയ കാതൽ.
ഹിഡൻ ഓപ്പറേഷൻ :- പതിവിൽ നിന്ന് വ്യത്യസ്തമായി ഓപ്പറേഷൻ നടത്തിയത് മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം. പത്രക്കുറിപ്പ് ഇറങ്ങും മുമ്പ് മാധ്യമ വിഭാഗത്തിലെ പ്രധാനി രഹസ്യമായി തലസ്ഥാനത്തെ രണ്ട് മൂന്ന് മുതിർന്ന മാധ്യമപ്രവർത്തകരെ സ്വകാര്യമായി വിളിച്ച് അജണ്ട വ്യക്തമാക്കി. പിന്നെ നടന്നത് വിവരിക്കേണ്ട കാര്യമില്ല. ചർച്ച ഗതിമാറുന്നത് കണ്ട് ഉമ്മൻചാണ്ടി വിരുദ്ധർ പകച്ചു. ഗതികെട്ട് ഉമ്മൻചാണ്ടി അനുകൂല മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങേണ്ടി വന്നു.
നിരീക്ഷണം :- ഉമ്മൻചാണ്ടി വിരുദ്ധർ രാഷ്ട്രീയ പാഠം ഉമ്മൻചാണ്ടിയിൽ നിന്നും പഠിക്കണം. അതാണ് ഉമ്മൻചാണ്ടി പൊളിറ്റിക്സ്. കരുണാകര ശിഷ്യനായിട്ടും രമേശ് ചെന്നിത്തലയും ആൻറണി ശിഷ്യനായിട്ടും വി എം സുധീരനും ഉമ്മൻചാണ്ടിക്കെതിരായ രാഷ്ട്രീയ അടവുകൾ ഫലവത്താക്കാൻ പഠിച്ചിട്ടില്ലന്നതിൻറെ അവസാന ഉദാഹരണമാണ് ആർ ശങ്കർ പ്രതിമാ അനാച്ഛാദന വിവാദം.
നിയതി വാക്യം:- ഐ എസ് ആർ ഒ ചാരകേസിൽ കരുണാകരനെ രാജിവയ്പ്പിക്കാനുളള ക്യാമ്പയിന് നേതൃത്വം നൽകിയ ഉമ്മൻചാണ്ടി അടിസ്ഥാനമാക്കിയത് കരുണാകരന് എതിരായ രഹസ്യാന്വേഷണ റിപ്പോർട്ട്. പൊതുപരിപാടികളിൽ ഉമ്മൻചാണ്ടി അനുകൂലികൾ ശക്തമായി ഓരിയിട്ടപ്പോൾ കരുണാകരൻ രാജിക്ക് നിർബന്ധിതനായി. തലസ്ഥാനത്ത് അന്താരാഷ്ട്ര ചലച്ചിത്ര ഉദ്ഘാടന വേദിയിൽ ഉമ്മൻചാണ്ടിയും കൂവൽ നേരിട്ടെന്നത് നിയതി.പ്രധാനമന്ത്രിയുടെ സാന്നിധ്യമുളള ശങ്കർ പ്രതിമാ അനാച്ഛാദനവേദിയിൽ ഉമ്മൻചാണ്ടി കൂവൽ നേരിട്ടിരുന്നെങ്കിലോ!? പുതുതായി മാറി മറിഞ്ഞ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്ന ഉമ്മൻചാണ്ടിയുടെ നിയതി എന്താവും!?നിയതിക്ക് മാത്രമാകും ഉത്തരം നൽകാൻ സാധിക്കുക.

2015 ഡിസംബർ 13, ഞായറാഴ്‌ച




ബിജു രാധാകൃഷ്ണൻറെ തെളിവായ ലൈംഗിക സിഡി ആരുടെ കൈയ്യിൽ ? ബിജുവിനെകൊണ്ട് സിഡി തെളിവ് സോളാർ കമ്മീഷനിൽ പറയിച്ച ഉന്നതർ ആര് ?സോളാർ കേസിൽ ഇനി അന്വേഷിക്കേണ്ട ഘടകം എന്ത്?എസ് വി പ്രദീപ് എ‍ഴുതുന്നു
വിശദ വായനയ്ക്ക് Express Kerala , Daily Indian Herald, Pravasi Shabdam , Braveindia News
http://goo.gl/V73VPD
http://dailyindianherald.com/solar-scam-biju-radhakrishna…/…
http://goo.gl/Y3wBK6
http://braveindianews.com/cjg
സോളാർ കേസിൽ ഏറ്റവും പ്രധാന്യമുളള രണ്ട് കാര്യങ്ങൾ 'സാമ്പത്തിക അഴിമതിയും' 'ലൈംഗിക അഴിമതിയും'. സാമ്പത്തിക അഴിമതിയിൽ, സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ നയത്തെ പിൻപറ്റി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസടക്കം എല്ലാ സർക്കാർ സംവിധാനങ്ങളേയും ദുരുപയോഗം ചെയ്ത്, പതിനായിരം കോടിയോളം രൂപ തട്ടിയെടുത്ത കഥ, സിൻട്രല്ല കഥകളെക്കാളും അതിശയിപ്പിക്കുന്നത് . സാമ്പത്തിക അഴിമതി പുതിയ കാര്യമല്ല. അതിന് പിന്നിൽ ശിപായി മുതൽ കേന്ദ്രമന്ത്രിമാരുടെ വരെ സാന്നിധ്യം തെളിവ് ശേഖരണ ഘട്ടത്തിൽ സാക്ഷികൾ പറഞ്ഞതും ബോധ്യപ്പെടുത്തിയതും ബോധ്യപ്പെട്ടതും ആണ്. 'ലൈംഗിക അഴിമതി',,ഇതിലാണ് കേരളം ഇനിയും ഞെട്ടുന്ന വിവരങ്ങൾ പുറത്ത് വരാനുളളത്.
സോളാർ കേസ് ജനശ്രദ്ധയിൽ സ്വാധീനം ഉറപ്പിക്കുന്നത് സാമ്പത്തിക തട്ടിപ്പ് എന്ന നിലയിലല്ല മാത്രമല്ല. മറിച്ച് അതിനെക്കാൾ എറെ, 'ലൈംഗിക' ആരോപണത്തിൽ നിന്നാണ്. ആരോപണം ഉന്നയിച്ച വ്യക്തി അന്ന് അറിയപ്പെട്ടത് വ്യവസായി ഡോ.ബി.ആർ നായർ എന്ന പേരിൽ. പിന്നീട് അദ്ദേഹം ഇന്നത്തെ ബിജു രാധാകൃഷ്ണനായി. തൻറെ ഭാര്യയ്ക്കും ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിക്കും അവിഹിത ബന്ധമുണ്ട് എന്നായിരുന്നു പരാതി. പരാതി മാത്രമല്ല, മന്ത്രിയുടെ വീട്ടിലെത്തി തല്ലുണ്ടാക്കുകയും ചെയ്തു. ഡോ.ബി.ആർ നായർ മാത്രമല്ല പരതി ഉന്നയിച്ചത്. മന്ത്രിയുടെ ഭാര്യയും. ഇരുവരുടേയും പരാതി വെറും വാക്കാൽ അല്ലായിരുന്നു. നിശ്ചല ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച്. മന്ത്രിയുടെ ഭാര്യ തെളിവുകൾ കാണിച്ചതും സമർപ്പിച്ചതും അന്നത്തെ ചീഫ് വിപ്പിനെ. ഡോ.ബി.ആർ നായർ എന്ന ബിജുരാധാകൃഷ്ണൻ തെളിവുകൾ കാട്ടിയതും സമർപ്പിച്ചതും ഒരു കോൺഗ്രസ് എം പി യെയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും. ഭർത്താവിൻറെ അവിഹിത സിഡി ഭാര്യയും, ഭാര്യയുടെ അവിഹിത സിഡി ഭർത്താവും ആദ്യം കാണിച്ചത് തങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരെ. ലക്ഷ്യം, പ്രശ്നം രമ്യമായി പരിഹരിച്ച് മുന്നോട്ട് പോവുക. നിശ്ചല-വീഡിയോ തെളിവുകളെ കുറിച്ച്, കാണിച്ചവരും കണ്ടവരും നിഷേധിക്കാത്തതിനാലും പരസ്യമായി അംഗീകരിച്ചതിനാലും പ്രശ്നം രമ്യതയിൽ പരിഹരിക്കുക മാത്രം ലക്ഷ്യമായിരുന്നതിനാലും സിഡി കൃത്രിമമായി ഉണ്ടാക്കാത്ത യാഥാർത്ഥ്യമാണ്. ഇക്കാര്യത്തിൽ എന്തിനാണ് ഇന്ന് ഇത്ര സംശയം!!!!???
സരിതയുടെ സന്തോഷ ഭാവത്തിലെ ഉച്ചിമുതൽ പെരുവിരൽ വരെ ചെരിച്ചും വളച്ചും ഉളള നഗ്നമേനി നിശ്ചല-വിഡിയോ ദൃശ്യങ്ങൾ ആയി പുറത്തുവിട്ടത് ആര്? അതൊക്കെ കൃത്രിമം ആണെന്ന് ആർക്കും വാദമില്ല. വീഡിയോ കണ്ട ലോകർ മുഴുവൻ ചോദിച്ചു അപ്പുറത്ത് ആരൊക്കെ? അത് ചോദിച്ചവരുടെ കൂറ്റമല്ല. അങ്ങനെ ആയിരുന്നു വീഡിയോയുടെ സ്വഭാവം. അപ്പൂറത്തുണ്ടായവർ ആരൊക്കെ? വസ്തുതകളും സാഹചര്യങ്ങളും മനസിലാക്കി വിലയിരുത്തിയാൽ ബിജു രാധാകൃഷ്ണൻ പറയുന്ന ലൈംഗിക സിഡികൾ നിലവിലുണ്ട്. തർക്കം ഒരുകാര്യത്തിൽ മാത്രം. ""ഞാൻ ഇല്ല, നീ ഉണ്...""എന്നതിൽ.
ഉന്നതർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നും ബലിയാടാകാൻ തന്നെ കിട്ടില്ലെന്നും ആദ്യം ഭീഷണി മുഴക്കിയത് സരിത. ആരൊക്കെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്ന് കാട്ടി ഇരുപത്തിമൂന്ന് പേജുളള കത്ത് എഴുതിയതും സരിത. കത്തിലെ ആരോപണങ്ങൾക്ക് കൃത്യമായ നിശ്ചല-വീഡിയോ തെളിവുണ്ടെന്ന് പറഞ്ഞതും സരിത. പിന്നീട് സാമ്പത്തിക നേട്ടത്തിന് കത്തും തെളിവുകളും പലർക്കായി വീതം വച്ച് നൽകിയതും സരിത. സരിതയുടെ കത്തും തെളിവുകളും കണ്ടു എന്ന് പരസ്യമായും വെങ്യാ ർത്ഥത്തലും പത്രസമ്മേളനങ്ങളിലും മറ്റും പറഞ്ഞവരിൽ മുൻ ചീഫ് വിപ്പ് , മുൻ മന്ത്രിയും ഒരു പാർട്ടിയുടെ നിലവിലെ ചെയർമാനും, നിലവിലെ കെ പി സി സി പ്രസിഡൻഡിൻറേയും മുൻ കെ പി സി സി പ്രസിഡൻറും നിലവിൽ മന്ത്രിയുമായ ആളുടേയും മനസാക്ഷി സൂക്ഷിപ്പ്കാരിൽ രണ്ടുപേർ , മുൻ ആഭ്യന്തര മന്ത്രി. ഡി വൈ എസ് പി തൊട്ട് മുകളിൽറാങ്കുളള നാല് പോലീസ് ഉദ്യോഗസ്ഥർ , മുൻ കേന്ദ്രമന്ത്രി, മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെട്ട മന്ത്രി. രഹസ്യമായി സമ്മതിക്കുന്നവരിൽ പ്രമുഖരായ രണ്ട് വ്യവസായ ഗ്രൂപ്പുകളും. ഇവരാണത്രേ സാമ്പത്തിക പരാധീനത ഇല്ലാതാക്കാൻ സരിതയെ സഹായിക്കുന്നത് എന്നാണ് ഇവരുടെ അവകാശവാദം. അപ്പോൾ ലൈംഗിക സിഡികൾ ഇല്ലെന്ന് എങ്ങനെ വാദിക്കാനാകും.
സരിതയും ബിജുരാധാകൃഷ്ണനും വ്യവസായ പങ്കാളികൾ മാത്രമല്ല ദമ്പതികൾ ആയിരുന്നു എന്നാണ് അവർ തന്നെ അവകാശപ്പെടുന്നത്. അടുപ്പക്കാരായ പ്രമുഖർക്ക് മുന്നിൽ മുൻ മന്ത്രി ഭാര്യ പരാതി പറയാനുപയോഗിച്ച നിശ്ചല ദൃശ്യം ഒഴിവാക്കിയുളള സിഡിയുംബിജുരാധാകൃഷ്ണൻ പരാതി പറയാനുപയോഗിച്ച സിഡിയും ഒരേ തരമാണ്. അതായത് ഭാര്യ സരിതയുടെ ശേഖരത്തിൽ നിന്നും ബിജു കണ്ടെടുത്ത് നൽകിയ സിഡി. ആരോപണത്തിന് കാരണമായ എല്ലാ വേഴ്ചകളും നടക്കുന്നത് ഈ സംഭവത്തിനും മുമ്പാണ്. മുൻ മന്ത്രിയും സരിതയും ഉൾപ്പെട്ട സിഡി ബിജു കണ്ട് പകർത്തിയെങ്കിൽ മറ്റു ചിത്രങ്ങൾ ബിജുവിന് അപ്രാപ്യമാകുന്നതെങ്ങനെ?
സരിതയും ബിജുവും കൂട്ട് കച്ചവടമാണ് നടത്തിയത്. അപ്പോൾ സരിത പറതയുന്ന കാര്യങ്ങൾ മാത്രം വിശ്വസിക്കുന്നതെങ്ങനെ? അങ്ങനെ ആയിരിക്കണമെന്ന് സരിത സംരക്ഷിക്കുമെന്ന് ഉത്തമ ബോധ്യമുളളവർക്ക് വാദിക്കാം. പക്ഷേ സത്യം ചികയുന്നവർക്ക് കൂട്ട് കച്ചവടക്കാരൻ പറയുന്നതും ശ്രദ്ധിക്കേണ്ടി വരും. അത് ശ്രദ്ധയിലേക്ക് കൊണ്ട് വരികയും മറ്റുളളവരെ പ്രേരിപ്പിക്കുകയും ചെയ്യുമ്പോൾ സരിതയും വിശ്വാസികളും ഹാലിളകുന്നതെന്തിന്? സരിതയും ബിജുവും മത്സരിച്ച് വിലപറയുന്നത് സർക്കാർ അധിപൻറേയും അംഗങ്ങളുടേയും മാനത്തെ ആണ്. അപമാനം തോന്നുന്നത് ആത്മാർത്ഥമായിട്ടാണെങ്കിൽ "മാനനഷ്ടകേസ്" എന്നൊരു വകുപ്പ് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല?
സോളാർകമ്മീഷന് മുന്നിൽ മുഖ്യമന്ത്രി ഉൾപ്പെട്ട അവിഹിത ബന്ധം സ്ഥിരീകരിക്കുന്ന തെളിവുണ്ടെന്ന് വെറുതെ വിളിച്ച് പറയാൻ മാത്രം മണ്ടനല്ല ബിജു. അത് താൽക്കാലിക ലാഭത്തിനുളള പൊളളയായ ആരോപണം മാത്രമായി അധപതിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മറ്റാരെക്കാളും നന്നായി അറിയുന്നതും ബിജുവിന് തന്നെ. കൊലക്കേസ് പ്രതിയായിരിക്കെ രാജ്യത്തെ പാർലമെൻറംഗത്തേയും മുഖ്യമന്ത്രിയേയും സന്ദർശിച്ച് മണിക്കൂറോളം കൂടിക്കാഴച നടത്തിതയെന്ന് അവരെക്കൊണ്ട് സമ്മതിപ്പിച്ച മിടുക്കൻ. ഈ കുറിപ്പിലെ വീഡിയോ ക്ലിപ്പിങ്ങുകൾ അടങ്ങിയ തെളിവുകൾ അടുത്തറിഞ്ഞവരുടെ പട്ടിക സൂക്ഷമായി വിലയിരുത്തിതാൽ ആരാണ് ബിജുവിനെക്കൊണ്ട് സോളാർ കമ്മീഷനിൽ കാര്യങ്ങൾ വിളിച്ച് പറയിക്കുന്നതെന്ന് മനസിലാകും. ആരോപണത്തിന് പിന്നിൽ ഗൂഢാലോചന എന്ന് മുഖ്യമന്ത്രി പറയുമ്പോഴും പ്രതിപക്ഷത്തെ അദ്ദേഹം പേരെടുത്ത് പറയാത്തതും ശ്രദ്ധേയും.
ബിജു രാധാകൃഷ്ണൻ പറയുന്ന തെളിവുകൾ തെടി തമിഴ്നാട്ടിലൊന്നും അലയേണ്ട കാര്യമില്ല. കൊല്ലത്തെ ഒരു ഷഡ്യൂൾ ബാങ്കിൻറെ ലോക്കറിൽ തെളിവുകളുടെ ഒരു കോപ്പി ഭദ്രം. ബിജുവിനിത് അറിയില്ലായിരിക്കാം. വ്യവസായ ഗ്രൂപ്പുകളുടെ ജോയിൻറ് കസ്റ്റോഡിയനിൽ. സോളാർ കേസിൽ ശക്തമായ അന്വേഷണമുണ്ടാകേണ്ടത് "ലൈംഗിക അഴിമതിയിലാണ്" എന്നാൽ ഇനിയും ഞട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുമെന്ന് ഉറപ്പ്.
SV Pradeep 9495827909, www.facebook.com/svpradeeptvm

2015 ഡിസംബർ 8, ചൊവ്വാഴ്ച

എറണാകുളം ഗസ്റ്റ് ഹൗസിൽ ഉമ്മൻ ചാണ്ടിയുടേയും ബിജു രാധാകൃഷ്ണൻറേയും ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച അവസാനിക്കുമ്പോൾ ബിജു രാധാകൃഷ്ണൻ കൈകൂപ്പിയും ഉമ്മൻചാണ്ടി കൈവീശിയും പറഞ്ഞ് അവസാനിപ്പിച്ച "രണ്ട് വാചകങ്ങൾ"". അതിലാണ്, ഇനിയും വെളിച്ചത്ത് വരാനുളള സോളാർ കച്ചവടത്തിൻറെ പിന്നാമ്പുറ കഥകൾ ഒളിഞ്ഞിരിക്കുന്നത്.എസ് വി പ്രദീപ് എ‍ഴുതുന്നു.
Read The Below Links In Details:- Express Kerala, Big News, Daily Indian Herald, Pravasi Shabdam
http://goo.gl/XIIxEx
http://goo.gl/dXWfYX
http://dailyindianherald.com/chief-minister-oommen-chandy…/…
http://goo.gl/Jd4FEk
തട്ടിപ്പ് വിവാദങ്ങൾ ഉണ്ടാകും മുമ്പ് സൗരോർജ്ജം കേന്ദ്രീകരിച്ച് വലിയൊരു വ്യവസായ സാമ്പ്രാജ്യത്തിൻറെ, ശൃംഖലയുടെ, ശിലയിടൽ കർമ്മങ്ങൾ അടിക്കടി നടക്കുമ്പോൾ അത് മനസിലാക്കിയ മാധ്യമപ്രവർത്തകർ സംരംഭത്തെ കുറിച്ച് കോൺഗ്രസ് നേതാക്കളോട് തമാശരൂപത്തിൽ സംസാരിച്ചിരുന്നു. ലോകത്ത് രാഷ്ട്രീയ നേതാക്കൾക്കിടയിൽ വ്യവസായ സംരംഭങ്ങൾ പുത്തരിയല്ലെന്നും സംശയത്തിനോ ചർച്ചയ്ക്കോ സ്ഥാനമില്ലെന്നുമായിരുന്നു പലരുടേയും നിലപാട്. അതെ,, പുതിയകാല സാമൂഹിക ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് രൂപം കൊടുത്ത വൻ വ്യവസായ സംരംഭം. ആരൊക്കെയാണ് സംരംഭത്തിൻറെ, ശൃംഖലയുടെ, കേന്ദ്ര ബിന്ദു. അത് വെളിവാക്കുന്നത് ആയിരുന്നു ഉമ്മൻചാണ്ടിയുടേയും ബിജുരാധാകൃഷ്ണൻറേയും ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ "അവസാന രണ്ട് വാചകങ്ങൾ"
സൗരോർജ്ജ വ്യവസായത്തിൻറെ ആശയക്കാർ ബിജുരാധാകൃഷ്ണനോ സരിത എസ് നായരോ അല്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയവുമായി അടുത്ത് ബന്ധമുളള വ്യവസായം തുടങ്ങി വിജയിപ്പിക്കാൻ മാത്രം പ്രാപ്തനല്ല, ഭാര്യയുടെ കൊലക്കേസിൽ ജീവപര്യന്തം ഇരുമ്പഴി തുറിച്ച് നോക്കിയിരുന്ന ബിജു രാധാകൃഷ്ണൻ. സരിത ബിജുവിൻറെ ആശ്രിതയും. പതിനായിരം കോടി രൂപയിലധികം പ്രാരംഭ നിക്ഷേപം ലക്ഷ്യമിടുന്ന സംരംഭം. വളർച്ചയുടെ ഘട്ടങ്ങളിൽ ഇതിൻറെ ഇരട്ടിയിലധികം നിക്ഷേപം ലക്ഷ്യം. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സബ്സിഡി സമയാസമയം നേടി എടുക്കേണ്ട സംരംഭം. സംസ്ഥാന സർക്കാരിൻറെ കരട് സൗരോർജ്ജ നയം, 2017 ൽ ലക്ഷ്യമിട്ടിരുന്നത് 500 MW വൈദ്യുതി. പിന്നെ വർഷാവർഷം വിപുലീകരണം. ഒപ്പം ഫറൂക്ക് അബ്ദുല്ല ആവർത്തിച്ച് പാർലമെൻറിൽ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നയവും. അവിടെ വൻകിട വ്യവസായ സംരംഭത്തിൻറെ,ശൃംഖലയുടെ, വലിയ സാധ്യതകൾ തിരിച്ചറിഞ്ഞ് ബുദ്ധി പ്രവർത്തിപ്പിച്ചവർ ചില്ലറക്കാരല്ല. അക്കാര്യം വ്യക്തമായിരുന്നു ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ "അവസാന രണ്ട് വാചകങ്ങളിൽ".
ബിജുരാധാകൃഷ്ണന് ഉമ്മൻചാണ്ടിയെ കാണാൻ മറ്റാരുടേയും ശുപാർശ ആവശ്യമില്ല. കാരണം വൻ സാധ്യതകളുളള സൗരോർജ്ജ വ്യവസായത്തിന് ബീജാവാപം സംഭവിക്കുമ്പോൾ വിരലിലെണ്ണാവുന്ന ക്യാൻവാസിംഗ് ഏജൻറുമാരിൽ ഒരാളായി ബിജുരാധാകൃഷ്ണനും ഉണ്ടായിരുന്നു. ക്യാൻവാസിംഗ് ഏജൻറിൽ നിന്നും കളക്ഷൻ ഏജൻറും യൂണിറ്റ് ഹെഡും പ്രോജക്ട് കോർഡിനേറ്ററുമായി വളരാൻ ബിജു രാധാകൃഷ്ണന് അധികം സമയം വേണ്ടിവന്നില്ല. ഇതിനിടയിൽ കൈപിടിച്ച് സരിതയെ കൂടെകൂട്ടിയതും ബിജുവിന് നേട്ടമായി. സൂചിപ്പിച്ച തസ്തികകൾക്കപ്പുറം സംരംഭത്തിൽ ബിജു ആരുമായിരുന്നില്ല. കാരണം അടുത്ത ഇരുപത്തി അഞ്ച് വർഷം മുൻകൂട്ടികണ്ട് വ്യാവസായിക പദ്ധതി തയ്യാറാക്കിയത് പുതുപ്പളളി ഹൗസിൽ വച്ച് ഉമ്മൻചാണ്ടിയുടെ ആണും പെണ്ണും ചേർന്ന പിന്തുടർച്ചക്കാർ. അവർ രൂപം നൽകിയതാകട്ടെ കുടുംബ വ്യവസായ സാമ്പ്രാജ്യത്തിനും. മാതൃകയാക്കിയത് മറ്റ് സംസ്ഥാനങ്ങളിലേയും വിദേശത്തേയും പ്രമുഖ രാഷ്ട്രീയ നേതാക്കളെ. എന്തിനേറെ സോണിയ ഗാന്ധിയും മകളും മരുമകനും വ്യാവസായിക അധിപതികളായി മുന്നിലുണ്ടല്ലോ. ഇതൊക്കെ മനസിലാക്കാൻ പദ്ധതിയുടെ സ്വഭാവവും, ഇടപാടുകാരേയും,ശൃംഖലയിലെ കണ്ണികളേയും, നടപ്പാക്കിയ ബിസിനസ്സ് തന്ത്രങ്ങളും പഠിച്ചാൽ മതി. ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ "അവസാന രണ്ട് വാചകങ്ങൾ" ഇക്കാര്യങ്ങൾ അടിവരയിടും.
ഏതൊരു വൻകിട വ്യവസായ സംരംഭത്തിലും മദ്യവും മദിരാക്ഷിയും അടങ്ങുന്ന വാരാന്ത്യ വർഷാന്ത്യ കൂടിച്ചേരലുകൾ സ്വാഭാവികം. അതൊക്കെ അങ്ങെയറ്റം പ്രൊഫഷണലായി ബിസിനസ്സ് താൽപര്യങ്ങൾക്ക് മാത്രമായി ഷെഡ്യൂൾ ചെയ്യുന്നതും. പുതുപ്പളളി ഹൗസ് രൂപം കൊടുത്ത് വികസിപ്പിച്ചുകൊണ്ടുവന്ന വ്യവസായ സാമ്പ്രാജ്യത്തിന് വിനയായത്, നാല് പേരുടെ പ്രണയവും ലൈംഗികതയും, ബിസിനസിനപ്പുറം വൈകാരികതലങ്ങളിലേക്ക് കടന്നതാണ്. അത് കൃത്യസമയത്ത് തിരിച്ചറിഞ്ഞ് നിയന്ത്രിക്കുന്നതിലും നടപടി എടുക്കുന്നതിലും പുതുപ്പളളി ഹൗസിലെ പിന്തുടർച്ചക്കാർ പരാജയപ്പെട്ടു. അല്ലെങ്കിൽ വ്യവസായ യാത്രയ്ക്കിടെ ഉടലെടുത്ത ബിജു - സരിത മത്സരത്തെ വ്യാവസായികാർത്ഥത്തിൽ തന്നെ മുതലാക്കാമെന്ന അതിബുദ്ധി വിനയായി.
ബിജുരാധാകൃഷ്ണൻ - ശാലുമേനോൻ ബന്ധവും, സരിത നായർ - ഗണേഷ് കുമാർ ബന്ധവും കൈവിട്ട കളിയായി മാറിയിട്ടും നടപടിക്ക് പകരം സമവായം തേടിയത് തിരിച്ചടി ആയി. ബിസിനസ് പണം പ്രണയ ധൂർത്തിന് മറയായിട്ടും തിരിച്ചറിഞ്ഞ് നടപടി ഉണ്ടായില്ല. ബിജുവും സരിതയും പരസ്പരം കുറ്റപ്പെടുത്തി "മാഡത്തോട്" നിരന്തരം പരാതി പറഞ്ഞപ്പോൾ സാറും പിന്തുടർച്ചക്കാരും റിപ്പോർട്ട് തേടിയത് ജോപ്പൻ, ജിക്കു, സലീം എന്നിവരിൽ നിന്നും. വരുമാനത്തിൻറെ ശരാശരി വീതംവയ്പ്പിലും ഇടപാടുകളിലും കണ്ണുമഞ്ഞളിച്ചുപോയ ഇവരുടെ റിപ്പോർട്ടിംഗ് കൃത്യമായില്ല. മാത്രവുമല്ല കച്ചവട ഓഹരി കൃത്യമായി പോക്കറ്റിലെത്തിക്കുന്ന ഇടനിലക്കാരെ വിമർശിച്ച് പറയാൻ മന്ത്രിമാർ ഉൾപ്പെടെയുളള നേതാക്കൾക്ക് കഴിഞ്ഞതുമില്ല. ധൂർത്തും ലൈംഗിക അരാജകത്വവും അപക്വതയും കടപുഴകിച്ചത് കേന്ദ്ര സംസ്ഥാന ഖജനാവിനെ കൂട്ട് പിടിച്ച് പുതുപ്പളളി ഹൗസ് പടുത്തുയർത്താൻ തുടങ്ങിയ ബിസിനസ് സാമ്പ്രാജ്യത്തെയാണ്.
""സർ, മാഡത്തോടും മകനോടും മകളോടും അപ്പപ്പോൾ കാര്യങ്ങളൊക്കെ കൃത്യമായി വ്യക്തമാക്കിയിരുന്നു, ആത്മാഭിമാനത്തിന് മുറിവേറ്റ് , നിൽക്കാനാകാതെ വന്നാൽ പിന്നെ ഞാനെന്ത് ചെയ്യും, ഇക്കണക്കിന് പോയാൽ എല്ലാം തകരും"" കേട്ടിരുന്ന ഉമ്മൻ ചാണ്ടി ബിജുവിനെ സമാധാനിപ്പിച്ചു. ""കാര്യങ്ങളൊക്കെ ശരിയാകും, നമുക്ക് ശരിയാക്കാം, ബിജു ധൈര്യമായി പോകൂ.""
ഉമ്മൻചാണ്ടി - ബിജു രാധാകൃഷ്ണൻ ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ച അവസിനിപ്പിച്ച വാചകങ്ങൾ. പക്ഷേ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. ഡോ. യാമിനി തങ്കച്ചി എല്ലാ തെളിവും പരാതിയായി സാക്ഷാൽ പി സി ജോർജ്ജിന് മുന്നിൽ അവതരിപ്പിച്ച് കഴിഞ്ഞിരുന്നു. അടിയന്തരമായി കൂടിക്കാഴ്ചയ്ക്ക് പി സി ജോർജ് സമയം ചോദിച്ചതിൻറെ ഗുട്ടൻസ് അപ്പോഴും ഉമ്മൻചാണ്ടി മനസിലാക്കിയിരുന്നില്ല. പുതുപ്പളളി ഹൗസിലെ കാരണവരുടെ അനുഗ്രഹത്താൽ പിന്തുടർച്ചക്കാർ രൂപം നൽകി വികസിപ്പിച്ചു വന്ന വൻ വ്യവസായ സംരംഭത്തിൻറെ, ശൃംഖലയുടെ, ആണിക്കല്ല് അവിടെ ഇളകി തുടങ്ങി.
ഉമ്മൻ ചാണ്ടി മാന്യനാണ്. തൻറെ പിന്തുടർച്ചക്കാരുടെ സ്വപ്നമായ കുടുബ ബിസിനസ്സ് പൊട്ടി പാളീസായിട്ടും അതിന് അടിത്തറപാകാൻ സഹായിച്ച വൻ സ്രാവുകളെ സംരക്ഷിക്കുന്നതിലൂടെ. അതുവഴി ഒരു പോറലും ഏൽക്കാതെ തൻറെ എല്ലാമെല്ലാമായ പിന്തുടർച്ചക്കാരെ സംരക്ഷിച്ച് നിറുത്തുക ലക്ഷ്യം. ബലിയാടായത് വെറും പരൽ മീനുകൾ മാത്രം. അതുകൊണ്ടാണ് പരൽമീനുകളുടെ ബ്ലാക്ക്മെയിൽ രാഷ്ട്രയം ജീവൻ തുടിച്ച് നില നിൽക്ക്കുന്നതും, വൻ സ്രാവുകൾ ഒളിഞ്ഞും തെളിഞ്ഞും വിറയ്ക്കുന്നതും.
പിൻകുറിപ്പ് :- മക്കൾ സ്നേഹവും മറിയം റഷിദ മഞ്ഞകഥകളും ഉയർത്തിക്കാട്ടി കെ കരുണാകരൻറെ രാജി പരസ്യമായി ആവശ്യപ്പെട്ടത് സാക്ഷാൽ ഉമ്മൻചാണ്ടി. സരിത മഞ്ഞകഥകളും ഉമ്മൻ ചാണ്ടിയുടെ മക്കൾ സ്നേഹവും കോൺഗ്രസിൽ ചിരിയുടെ മാലപ്പടക്കമാകുമ്പോൾ നിയതിയുടെ വാക്യം സ്വന്തം നാവാൽ ഉമ്മൻ ചാണ്ടി വിസ്തരിച്ചു. ""അപമാനിച്ച് ഇറക്കി വിടാമെന്ന് ആരും കരുതേണ്ട""
SV Pradeep, 9495827909 / www.facebook.com/svpradeeptvm

മാണിയുടെ രാജിക്ക് പിന്നില്‍ 32 മണിക്കൂറിനുള്ളില്‍ ഉണ്ടായ നാല് ഫോണ്‍കോളുകള്‍? എസ് വി പ്രദീപ് എഴുതുന്നു:-
Also Read Below Links In BraveindiaNews,ExpressKerala,BigNews, PravasiShabdam
http://braveindianews.com/reV
http://goo.gl/TPns3A
http://goo.gl/AU1PzI
http://goo.gl/RUlAay
ബാർകോഴയിൽ കെ എം മാണി രാജിവച്ചെങ്കിലും അദ്ദേഹത്തെ ഒരിഞ്ച് കൈവിടാൻ മുഖ്യമന്ത്രി തയ്യാറല്ല. നിയമസഭയിൽ പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ സഭയുടെ മുൻനിരയിൽ തന്നെ മാണി ഇരിക്കും. ഒരു കേരളകോൺഗ്രസ് എം നേതാവ് പറഞ്ഞത് സഭയിൽ മാണിയുടെ ശൗര്യംഅനുഭവിച്ചറിയാനാണ്. കൂട്ടത്തിൽ അദ്ദേഹം വ്യക്തമാക്കിയത് മാണിയുടെ രാജിയിലേക്ക് നയിച്ച സാഹചര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട നാല് ടെലിഫോൺ കോളുകളെ കുറിച്ചും. മാണിക്കെതിരെ കോൺഗ്രസിനുളളിൽ ഗൂഢാലോചന നടന്നതിന് വ്യക്തമായ തെളിവായി ഈ നാല് ടെലിഫോൺ കോളുകളാണ് പ്രധാനമായും നേതാവ് ഉയർത്തിക്കാട്ടുന്നത്.
മുപ്പത്തിരണ്ട് മണിക്കൂറിനിടയിലെ നാല് ടെലിഫോൺ കോളുകൾ. ഹൈക്കോടതി വിധിക്കും മാണിയുടെ രാജിക്കും ഇടയിൽ യു ഡി എഫ് രാഷ്ട്രീയം നിശ്ചലമായിപ്പോയ മുപ്പത്തി രണ്ടു മണിക്കൂർ. കേരള രാഷ്ട്രീയചരിത്രത്തിൽ ഈ മുപ്പത്തിരണ്ട് മണിക്കൂർ രേഖപ്പെടുത്തുക കെ എം മാണിയെന്ന രാഷ്ട്രീയ അതികായകൻറെ വീഴ്ചയുടെ നാടകീയ മണിക്കൂറുകൾ എന്നാകും.
മുപ്പത്തിരണ്ട് മണിക്കൂറിലെ നാല് ടെലിഫോൺ കോളുകൾ. നാല് പ്രധാനനേതാക്കളുടെ നിലപാടും ഇടപെടലും, അവർ മാധ്യമങ്ങളെ ഉപയോഗിച്ച വഴിയും. അതിലെ നാടകീയതയുമാണ് കെ എം മാണിയുടെ രാജിക്ക് കാരണമായി നേതാവ് ചൂണ്ടിക്കാട്ടുന്നത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാണി രാജിവയ്ക്കേണ്ട കാര്യമില്ല. കാരണം നിയമപരമായി നോക്കിയാൽ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് പല തരത്തിലും തിരുത്തി മാണിക്ക് അനുകൂല വിധിയാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായത് എന്നാണ് നേതാവിൻറ പക്ഷം.
രാഷ്ട്രീയമായും നിയമപരമായും ഏറെ അനുകൂലമായ സാഹചര്യം അട്ടിമറിക്കപ്പെട്ട പരിഭവവും അമർഷവും ഇപ്പോഴും കെ എം മാണി വിശ്വസ്തരുമായി പങ്കുവയ്ക്കുന്നു. മാണി പങ്കുവയ്ക്കുന്ന ശക്തമായ നീരസം അതിന് കാരണക്കാരായ നാല് നേതാക്കൾക്കെതിരെ വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ പ്രതിഫലിക്കാനുളള സാധ്യത ഏറെയെന്നും മുന്നറിയിപ്പുണ്ട്.ആ നീക്കത്തെ കോൺഗ്രസിലെ ഒരു വിഭാഗം പിന്തുണയ്ക്കുക കൂടി ചെയ്താൽ ഈ നേതാക്കളുടെ നിയമസഭാ പ്രവേശനം ബുദ്ധിമുട്ടാകും എന്നും അഭിപ്രായപ്പെടുന്നു
സീസറിൻറെ ഭാര്യ സംശയത്തിന് അതീത ആകണം എന്ന ഹൈകോടതി പരാമർശം വന്ന ഉടനെ മാധ്യമങ്ങളെ ഉപയോഗിച്ച് നാല് കോൺഗ്രസ് നേതാക്കൾ നടത്തിയ നീക്കങ്ങളിൽ പകയും ദുരൂഹതയും ഒളിഞ്ഞിരിപ്പുണ്ടെന്നാണ് മാണി അനുകൂല നേതാക്കളുടെ വിശ്വാസം. അതിനാധാരമായി ഉയരുന്ന ചോദ്യങ്ങൾ ചുവടെ.
1. ഹൈക്കോടതി വിധി വന്ന ദിവസം ട്രയിൻ യാത്രയ്ക്കിടെ വി എം സുധീരൻ എന്തിന് തിടുക്കത്തിൽ മാണിക്ക് എതിരെന്ന് സൂചിപ്പിപ്പിക്കുന്ന പ്രസ്താവന മാധ്യങ്ങൾക്ക് നൽകി.
2.ഹൈക്കോടതി ഉത്തരവിൻറെ വിശദാംശങ്ങൾ മുഴുവൻ പുറത്ത് വരും മുമ്പ് പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്യും മുമ്പ് വി.ഡി.സതീശനും ടി എൻ പ്രതാപനും എന്തിന് മാധ്യമചർച്ചകളിൽ പങ്കെടുത്ത് മാണിക്കെതിരായ പരാമർശങ്ങൾ നടത്തി. ആരാണ് ഈ നേതാക്കൾക്ക് ധൈര്യമായത്.
3. മാണിയുടെ രാജി അനിവാര്യം എന്ന തരത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിൻറേതായുളള വാർത്ത മാധ്യമങ്ങൾക്ക് ലഭിച്ചതെങ്ങനെ. മുല്ലപ്പളളി രാമചന്ദ്രൻ നിരന്തരം സുധീരനുമായി ടെലിഫോണിൽ ബന്ധപ്പെട്ടിടത്താണ് ദില്ലി ഇടപെടൽ വ്യാഖ്യാനിക്കപ്പെട്ടതെന്നും മാണി അനുകൂല നേതാക്കൾ സംശയിക്കുന്നു. ഈ നാലു നേതാക്ക ളും പരസ്പരം ബന്ധപ്പെട്ടിരിന്നുവെന്നും മാണി അനുകൂലികൾ ഉറപ്പിക്കുന്നു
മുന്നണിബന്ധത്തിൻറെ എല്ലാ ധർമ്മവും വി എം സുധീരനും വി ഡി സതീശനും ടി എൻ പ്രതാപനും മുല്ലപ്പളളി രാമചന്ദ്രനും ലംഘിച്ചെന്ന പരാതി കേരള കോൺഗ്രസിൽ ശക്തമായി നിലനിൽക്കുന്നു. പാർട്ടികൾക്കും മുന്നണിക്കും ചർച്ച ചെയ്ത് തീരുമാനം എടുക്കാൻ സമയം ലഭിക്കും മുമ്പ് മാണിക്ക് അനുകൂല സാഹചര്യങ്ങളെ മാധ്യമങ്ങളിൽ കൂടി മരവിപ്പിച്ച് ഹൈജാക്ക് ചെയ്തത് കോൺഗ്രസിലെ ഗ്രൂപ്പ് പോര് എന്നാണ് കെ എം മാണിയുടെ അനുമാനം. ഇതിന് കാരണമായത് സുധീരൻറെ പക എന്നും നേതാവ് അഭിപ്രായപ്പെടുന്നു.
നിലവാരമില്ലാത്ത ബാറുകൾ പൂട്ടണമെന്ന സുധീരൻ ക്യാമ്പയിനെ ഉമ്മൻചാണ്ടി അട്ടിമറിച്ചത് സമ്പൂർണ്ണ മദ്യനിരോധന പ്രഖ്യാപനം വഴിയായിരുന്നു. അന്ന് ഉമ്മൻചാണ്ടിക്ക് കലവറയില്ലാത്ത പിന്തുണ നൽകിയത് കെ എം മാണിയും പി കെ കുഞ്ഞാലിക്കുട്ടിയും. അന്ന് കുറിച്ചിട്ട കണക്ക് സുധീരൻ മാണിക്കിട്ട് തീർത്തു. സുധീരൻറേയും, എ കെ ആൻറണിയുടെ മാനസപുത്രൻ, മുല്ലപ്പളളി രാമചന്ദ്രൻറേയും അറിവോടെയാണ് വി ഡി സതീശനും ടി എൻ പ്രതാപനും മാധ്യമങ്ങളിൽ നിറഞ്ഞാടിയതെന്നാണ് മാണി അനുകൂലികളുടെ വിശ്വാസം. ഈ തിമിർത്താടൽ വരും നാളിൽ താങ്കൾക്ക് നേരെ ആകും എന്ന് രാജിക്ക് ശേഷം കാണാനെത്തിയ ഉമ്മൻചാണ്ടിയോട് മാണി പരസ്യമായി പറഞ്ഞത്രേ. വരാൻ പോകുന്ന പാർട്ടി പുന:സംഘടന കോൺഗ്രസ്സിൽ പലതിൻറേയും നാന്ദി കുറിക്കൽ ആകും എന്ന് രാഷ്ട്രീയ നിരീക്ഷകർ പങ്ക് വയ്ക്കുമ്പോൾ ഉമ്മൻചാണ്ടിയോട് മാണി നടത്തിയ പ്രവചനം യാഥാർത്ഥ്യമാകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

പോലീസ് നിയമനത്തട്ടിപ്പ് കേസ് പ്രതി ശരണ്യയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഭയക്കുന്നുണ്ടോ? എസ് വി പ്രദീപ് എഴുതുന്നു
Also Read Below Links In evartha.in & BigNewsLive
http://www.evartha.in/2015/11/28/27672.html
http://bit.ly/1Tea2HB
മുതിർന്ന കോൺഗ്രസ് നേതാവുമായുളള സംസാരത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും അദ്ദേഹത്തിൻറെ ഉത്തരങ്ങളും മൗനത്തിൽ കുതിർന്ന ചിരിയുമാണ് എഴുത്തിനാധാരം.
പോലീസ് നിയമനത്തട്ടിപ്പ് കേസ് പ്രതി ശരണ്യയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഭയക്കുന്നുണ്ടോ?
മുഖ്യമന്ത്രി കസേരയിലേക്കുളള ചെന്നിത്തലയുടെ ദൂരം വലുതാക്കണമെന്നാഗ്രഹിക്കുന്നവർ ആരൊക്കെ?
ആദ്യത്തെ ചോദ്യത്തോട് വ്യക്തവും ശക്തവുമായി പ്രതികരിച്ച നേതാവ് രണ്ടാമത്തെ ചോദ്യത്തിൽ മറുചോദ്യം ഉന്നയിച്ചു. അതിനുളള മറുപടിയോട് അദ്ദേഹത്തിൻറെ നിറഞ്ഞ പുഞ്ചിരി മറുപടി ആയതാണ് ഇത്തരം കുറിപ്പിൻറെ പ്രസക്തിയും രാഷ്ട്രീയവും.
പോലീസ് നിയമന തട്ടിപ്പ് കേസിനും സോളാർ തട്ടിപ്പ് കേസിനും നിയമപരമായും രാഷ്ട്രീയമായും സമാനതകൾ ഏറെയാണ്. പോലീസ് നിയമനത്തട്ടിപ്പ് കേസിൽ ആരോപണവിധേയൻ മുഖ്യമന്ത്രിപദവി സ്വപ്നം കാണുന്ന വിശാല ഐ ഗ്രൂപ്പിൻറെ ശിൽപി. സോളാറിൽ ഉമ്മൻചാണ്ടിക്കും കൂട്ടുകാർക്കും എതിരായ വാർത്തകൾ (മന്ത്രിസഭായോഗ രഹസ്യങ്ങൾ) വരെ നിരന്തരം മാധ്യമങ്ങൾക്കെത്തിച്ച വിഭാഗത്തിൻറെ അമരക്കാരൻ.
നിയമനതട്ടിപ്പിൻറെ കോക്കസ് തുടങ്ങുന്നത് ചെന്നിത്തലയുടെ പി എ വേണുവിലൂടെയും യൂത്ത്കോൺഗ്രസ് നേതാവ് നൈസലിലൂടെയും ഇവരുടെ ഇടനിലക്കാരി ശരണ്യയിലൂടെയും. ആഭ്യതരമന്തിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് പോലീസിൽ ജോലി വാഗ്ദനം ചെയ്ത് കോടികൾ തട്ടിയെടുത്തു എന്നാണ് ആരോപണം.
കൂടാതെ ശരണ്യ ആഭ്യന്തരമന്ത്രിയുടെ ഭാര്യയുടെ ആശ്രിതയും വാല്യക്കാരിയും എന്ന് വെളിപ്പെടുത്തുന്നത് ശരണ്യയുടെ അമ്മയാണ്. ജോപ്പനും സരിതയും മുഖ്രമന്ത്രിയുടെ ഓഫീസും മകനും മകളും എല്ലാം സോളാർകേസിൻറെ പഴകിയ ഇമേജുകളായി ഓരോരുത്തരുടേയും മനസിൽ ഉളളതിനാൽ ഇരുകേസുകളുടേയും സമാനത നിലവിൽ സജീവ ചർച്ചയാണ്.
സരിതയും അമ്മയും പ്രത്യക്ഷമായും ചെന്നിത്തല വിഭാഗം രഹസ്യമായും കത്തിച്ചു വിട്ട സോളിറിൽ പോലീസ് നിയമനതട്ടിപ്പ് കേസ് കൂട്ടിമുട്ടുമ്പോൾ ശരണ്യയും അമ്മയും പ്രത്യക്ഷമായും ഉമ്മൻചാണ്ടി വിഭാഗം പരോക്ഷമായും ആട്ടക്കഥ രചിക്കുന്നു. അടുത്ത നിയമസഭാകക്ഷി നേതൃസ്ഥാനത്തിനായി ചെന്നിത്തല ക്യാമ്പ് ദില്ലി സജീവ പ്രവർത്തന മേഖല ആക്കിയിരിക്കുന്ന സമയത്ത് പുറത്ത് വരുന്ന നിയമനത്തട്ടിപ്പ് രഹസ്യങ്ങളേയും ശരണ്യയേയും, നേതാവ് എത്ര പ്രതിരോധിച്ചാലും രമേശ് ചെന്നിത്തല എങ്ങനെ ഭയക്കാതിരിക്കും!!!!!
രമേശ് ചെന്നിത്തലയുടെ ക്ലീൻ ഇമേജ് തകർക്കാൻ പാർട്ടിക്കുളളിൽ ബോധപൂർവ്വ ശ്രമം നടക്കുന്നോ? ചോദ്യം കേട്ടപാതി കേൾക്കാത്ത പാതി നേതാവിൽ നിന്ന് പ്രതികരണം ഉണ്ടായി. സംശയമെന്ത്? ഉമ്മൻ ചാണ്ടിയും സുധീരനുമാണോ എന്ന മറുചോദ്യത്തിന് നിറഞ്ഞ പുഞ്ചിരി ആയിരുന്നു മറുപടി. ആ പുഞ്ചിരിയിലാണ് കോൺഗ്രസ് രാഷ്ട്രീയത്തിൻറെ നാനാർത്ഥം ഒളിഞ്ഞിരിക്കുന്നത്.
അടുത്ത നിയമസഭാകക്ഷിനേതാവ് കസേര കളിയിൽ ഫൈനൽ ലാപ്പിലാണ് ഉമ്മൻചാണ്ടിയും സുധീരനും ചെന്നിത്തലയും. ഉമ്മൻചാണ്ടിക്ക് കറുപ്പ് സോളാറെങ്കിൽ പോലീസ് നിയമനത്തട്ടിപ്പ് രമേശ് ചെന്നിത്തലയ്ക്ക് കറുപ്പാക്കണം. പ്രതിഛായ കഴിഞ്ഞാൽ കോൺഗ്രസിൽ പിന്നെ കൂട്ടികിഴിയ്ക്കൽ ഉണ്ടാവുക ജാതിമത സമവാക്യമാണ്.
ആ കണക്കിൽ ശത്രുവിൻറെ ശത്രു മിത്രവും കൂടിയായാൽ ഉമ്മൻചാണ്ടി സുധീരൻ ഫോർമുലയ്ക്കാവും രാഷ്ട്രീയശക്തി കൂടുതൽ. മറ്റു ദിശയിലെ കാറ്റ് അനുകൂലമാക്കാൻ പെട്ടെന്ന് ചായുന ചെറുതല്ലാത്ത വലിയ മരങ്ങൾ നിരവധി ഉണ്ടുതാനും. കോൺഗ്രസാണ്, കരുക്കൾ നീക്കികൊണ്ടിരുന്നാൽ മാത്രം പോരാ രാജാവിനെ വെട്ടി തലയെടുത്ത് വിജയിക്കണം. അതുവരെ കളങ്ങളിലെ വഴുവഴുപ്പ് അതി ശക്തമായിരിക്കും.

ശശികല ടീച്ചറും ഹനുമാന്‍സേനക്കാരും സമരചരിത്രം പഠിക്കേണ്ടത് എത്രമാത്രം ആവശ്യം, ശ്രീജിത്ത് ഐപിഎസ് നിങ്ങള്‍ക്ക് ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരിയാകാം. എന്നാല്‍ മറ്റുള്ളവര്‍ക്ക് അങ്ങനെയാകണമെന്നില്ലെന്ന് ശശികല ടീച്ചര്‍ ഓര്‍ക്കുക:- എസ് വി പ്രദീപ് എ‍ഴുതുന്നു:- വിശദവായനയ്ക്ക് ചുവടെ
Read And Follow This Link Also
http://bit.ly/1I6ubcJ
ശശികല ടീച്ചറിനും അനുകൂലികൾക്കും ഹനുമാൻസേന തുടങ്ങിയ അതിതീവ്ര ഹൈന്ദവ സംഘടനകൾക്കും നല്ല നമസ്കാരം.പക്ഷേ നിങ്ങൾ ഓർക്കുക ഇത് കേരളമാണ്. അനീതിയുടെ കറുത്ത കരങ്ങളെ, വെളുത്ത മുഖംമൂടികളെ, ഇരട്ടച്ചങ്കുറപ്പോടെ പിച്ചിച്ചീന്തിയ പോരാട്ടഭൂമി.
ഓൺലയ്ൻ പെൺവാണിഭം ശശികലടീച്ചറനുകൂലികൾക്കും സംഘികൾക്കും അതിവിശിഷ്ഠമായത് ഒരേ ഒരു കാരണത്താലാണ്. അതിൽ ഉൾപ്പെട്ട ആരോപിതരുടെ എഫ് ബി പേജിൽ ഇടതുപക്ഷ ആഭിമുഖ്യമുളള ചില ചിഹ്നങ്ങൾ കണ്ടു. പിന്നെ വിഗ്രഹവത്കരണത്തിനും ഭഞ്ജനത്തിനും അധികം സമയം വേണ്ടി വന്നില്ല. ഇടതുസഹയാത്രികരൊക്കെ വാണിഭക്കാരും ശ്രീജിത്ത് ഐ പി എസ് മൂകാംബിക ഭക്തനും ദാസനുമൊക്കെയായി
ദയവായി ശശികല ടീച്ചറനുകൂലികളും സംഘികളും സമരചരിത്രം പഠിക്കുക. അത് നവകാലഘട്ടം മാത്രം പോരാ പുരാണകാലഘട്ടവും വേണം. എല്ലാ സമരങ്ങളും പ്രതീകങ്ങളാണ്. ചുംബനസമരവും. സംസ്കാര സംരക്ഷണത്തിൻറെ മൊത്തക്കച്ചവടക്കാർ ആണിനേയും പെണ്ണിനേയും ലൈംഗിക ചിഹ്നങ്ങളാക്കി അധപതിപ്പിച്ച് അറവ്മാടുകളോട് എന്നപോലെ കൂച്ചുവിലങ്ങിടാൻ ശ്രമിച്ചപ്പോൾ നൈസർഗികമായി ഉടലെടുത്ത പ്രതിരോധ കൂട്ടായ്മ. ആൺ പെൺ സൗഹൃദത്തിൻറെ വിശുദ്ധി മുദ്രാവാക്യങ്ങളിലല്ല ആന്തരിക ചോദനയിലാണെന്ന് ഊട്ടിയുറപ്പിക്കാൻ നടത്തിയ അവകാശപ്പോരാട്ടം. അതിൽ പങ്കെടുത്തവർ പരസ്പരം ആലിംഗനം ചെയ്ത് കവിളോട് കവിൾ ചേർത്തപ്പോൾ പകുത്ത് നൽകിയത് ബൊഹീമിയൻ ലൈംഗികതയല്ല മറിച്ച് വ്യക്തിത്വത്തെ അടിയറവയ്ക്കാൻ ആഹ്വാനം ചെയ്യുന്ന ശശികലടീച്ചറനുകൂലികളുടെ കറുത്തകൈകളെ വെട്ടിമാറ്റും എന്ന ദൃഢപ്രതിജ്ഞയാണ്
പുരാണങ്ങളും അതാണ് ടീച്ചർജീ...
ശ്രീകൃഷ്ണനും പതിനായിരത്തെട്ട് ഭാര്യമാരും.
മതാതീത ഗ്രന്ഥങ്ങൾ ഇവരെ കാണുന്നത് പ്രതീകങ്ങളായാണ്. അവകാശപ്പോരാട്ടത്തിൻറെ പ്രതീകങ്ങൾ. യാദവ കുലത്തിൽ യാഥാസ്ഥിതിക ശക്തികളുടെ കറുത്ത അധീശത്വം ആൺ പെൺ വേർതിരിവ് രൂഢമൂലമാക്കിയപ്പോൾ സ്വാതന്ത്ര്യത്തിൻറെ, സൗഹൃദത്തിൻറെ, സംഗീതകാരനായി കൃഷ്ണൻ. ആ കൃഷ്ണനോട് ഐക്യദാർഢ്യമായി രാധ. അങ്ങനെ പതിനായിരത്തെട്ടിലധികം കൃഷ്ണൻമാരും പതിനായിരത്തെട്ടിലധികം രാധമാരും... കൊച്ചിയിലും കോഴിക്കോട്ടും ഒത്ത്കൂടിയത് എസ് എഫ് ഐ ക്കാരും ഡി വൈ എഫ് ഐ ക്കാരും മറ്റ് ഇടത്പക്ഷ സംഘടനകളും അല്ല ശശികല ടീച്ചർജീ. താങ്കളുടെ പ്രസ്ഥാനമടക്കം സദാചാരപൊലീസ് ചമയുമ്പോൾ പോയി പണി നോക്കാൻ പറഞ്ഞ കൃഷ്ണൻമാരും രാധമാരും. ശിവസേനക്കാരൻറെ കുറുവടി പിടിച്ചെടുത്ത് തങ്ങളുടെ ഓടക്കുഴലാക്കിയ പുതിയകാല രാധമാർ കൃഷ്ണൻമാർ...
ബ്രാഹ്മണ്യം രജപുത്ര ഋതുമതികൾക്ക് മേൽ മൂടുപടം വാരിച്ചുറ്റി കിടപ്പറയിലൊളിപ്പിച്ചപ്പോ സൂര്യഭഗവാനെ സ്വന്തം കിടപ്പറയിൽ ക്ഷണിച്ച് വരുത്തി കവചകുണ്ഡലധാരിയായ കർണ്ണനെ മകനാക്കിയ കുന്തിയും ആ കാലത്തെ പ്രതികാത്മക സമരനായിക ആണ് ശശികല ടീച്ചർജീ
കൂർത്ത് തുറിച്ച നോട്ടങ്ങളെ പുഞ്ചിരിയിലുടെ മറുപടി നൽകിയ സ്വാമി വിവേകാനന്ദനും സിസ്റ്റർ നിവേദിതയും ഇന്നുണ്ടായിരുന്നെങ്കിൽ നിങ്ങളുടെ കപട ചാരിത്ര്യപ്രസംഗത്തെ എങ്ങനെ കണ്ടേനെ എന്ന് ഓർക്കുക.
രാഹുലിനേയും രശ്മിയേയും ഏതെങ്കിലും തരത്തിൽ ന്യായികരിക്കുക ലവലേശം ലക്ഷ്യമില്ലാത്ത കാര്യമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കടുത്ത ശിക്ഷ ലഭിക്കണം. പക്ഷേ ചില ചിഹ്നങ്ങളുടെ പേരിൽ നിങ്ങൾ അവരെ കുരുശിൽ തറയ്ക്കാൻ വെമ്പുമ്പോൾ ഭരണഘടന ഉറപ്പുവരുത്തുന്ന പൗരാവകാശം ലംഘിക്കപ്പെടുന്നുണ്ടെങ്കിൽ അത് ഓർമ്മിപ്പിക്കുക കർത്തവ്യം എന്ന് വിശ്വസിക്കുന്നു. കാരണം മൂകാംബികാ ദാസനായ എസ് ശ്രീജിത്ത് ഐ പി എസ് നിങ്ങൾക്ക് ഇരകളുടെ രക്തം പ്രസാദമായി പകരുന്ന പൂജാരിയാവാം പ്രത്യേകിച്ച് ഇടത് പക്ഷചിഹ്നങ്ങൾ അവരിൽ കണ്ടതിനാൽ. മറ്റുളളവർക്ക് അങ്ങനെ ആകണമെന്നില്ലല്ലോടീച്ചർജീ.
വാണിഭം എന്നാൽ കൊടുക്കൽ വാങ്ങൽ. അത് സ്വർണ്ണമായാലും ശരീരമായാലും. കൊടുത്തവനെ പൊതുജനമധ്യം വിളിച്ചു പറഞ്ഞ് ചൂണ്ടികാട്ടിയാൽ വാങ്ങിയവനേയും വിളിച്ച് പറഞ്ഞ് ചൂണ്ടിക്കാട്ടണം. അതല്ലേ ധർമ്മം ടീച്ചർജീ??
നിയമനതട്ടിപ്പുമായുംമറ്റും ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനെതിരെ അതി നിർണായക വാർത്ത വന്നുതുടങ്ങുന്ന അടുത്ത നിമിഷം ചാനലുകളിലെ ക്രൈം ബീറ്റുകാർക്ക് പോലീസ് തലപ്പത്ത് നിന്ന് വാണിഭ സ്കൂപ്പ് മസേജ് വന്നുവെങ്കിൽ അത് ചില്ലറകാര്യമാണോ ടീച്ചർജീ? വാണിഭ റയ്ഡും അറസ്റ്റും നടക്കുന്ന ഘട്ടത്തിൽ അതീവ രഹസ്യമാക്കുന്നതിന് പകരം സ്കൂപ്പ് മസേജ് അയച്ച് ബ്രേക്കിംഗ് ന്യൂസ് വരുത്തിയാൽ ഏറ്റവും കുറഞ്ഞത് രാഹുലിനും രശ്മിക്കും അപ്പുറം കുറേ വേട്ടക്കാരെങ്കിലും രക്ഷപ്പെടാൻ സാധ്യത ഇല്ലേ ടീച്ചർജീ
ആഭ്യന്തരവകുപ്പിനെതിരായ വാർത്തയും അതിനെ ചെറുക്കാൻ അനുകൂല വാർത്തകളും തിരഞ്ഞെടുക്കപ്പെട്ട ബീറ്റ് റിപ്പോർട്ടർമാർക്ക് പോലീസിൽ നിന്നുതന്നെ മെസ്സേജാകുമ്പോൾ രാഷ്ട്രീയത്തിലെ ഗ്രൂപ്പിസം സേനയിലേക്കും പകർന്നോ എന്ന് സംശയിക്കുന്നതിൽ തെറ്റുണ്ടോ ടീച്ചർജീ.? വാണിഭത്തിലെ പോലീസ് കഥ നാഴികയ്ക്ക് നാൽപത് വട്ടം അർദ്ധനഗ്ന ഫോട്ടോകൾക്കൊപ്പം വിവിധ ആംഗിളുകളിൽ പോസ്റ്റ് ചെയ്യുന്ന മാധ്യമഭീമൻറെ രാഷ്ട്രീയം എല്ലാവർക്കും അറിയുന്നതല്ലേ ടീച്ചർജീ. ജനങ്ങളെ ഇക്കിളി ഇടുപ്പിച്ച് നിയമസഭ സമ്മേളനകാലം വരെ ചില രാഷ്ട്രീയ നാടകങ്ങൾ ഒളിക്കാനും സംരക്ഷിക്കാനും ഉളള തന്ത്രങ്ങളുടെ ഭാഗമാണ് വാണിഭ കഥയെന്ന് ഭരണസിരാകേന്ദ്രത്തിലെ ചുവരുകൾ പറയുന്നതിൽ സത്യമുണ്ടോ എന്ന് ചികയണ്ടേ ടീച്ചർജീ?
താങ്കളുടെ ആൾക്കാർ വിശേഷിപ്പിക്കുന്ന മൂകാംബികാദാസൻറെ സർവ്വീസ് ചരിത്രത്തിൽ ദാസനെ സെൻസിറ്റീവ് പോസ്റ്റുകളിൽ നിയമിക്കരുതെന്ന് മുൻ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷൺ കുറിയിട്ടിരുന്നു. പിന്നെ ദാസനെതിരെ തൃശൂർ വിജിലൻസ് കോടതിയലെ ക്രൈം6/2010 ഉം എറണാകുളം JFMC 1 ലെ CC No 695/08 ലേയും വിവരങ്ങൾ ഒന്ന് പഠിക്കുക. ദാസൻറെ ചിരകാല സുഹൃത്തായിരുന്ന രമേശ് നമ്പ്യാർ എന്തിന് 4.11.2009 ൽ ആത്മഹത്യക്ക് ശ്രമിച്ചു?? രമേശ് പറയുന്ന കഥകൾ അറിയുക ടീച്ചർജീ. ഹൈക്കോടതിയിലെ WPC 15994/2010 ലെ കഥകൾ പിന്നെ 21. 05.2010 CMP 592/2010 ലെ കഥകൾ
പരസ്യപ്രതികരണം ഡി ജി പി വിലക്കിയിട്ടുളളപ്പോ പത്രസമ്മേളനം വിളിച്ചത് പോട്ടേ സ്വകാര്യചാനലുകളിൽ പ്രത്യേകിച്ച് അന്തിചർച്ചകളിൽ ദാസൻ കൃത്യമായി മണിക്കൂറുകൾ ലൈവിൽ പങ്കെടുത്തു. സർവ്വീസ് ചട്ടലംഘനത്തിന് ഡി ജി പി ക്കും മുകളിൽ ആരാണ് ഈ ദാസന് ധൈര്യമായത്?? എന്തിന് വേണ്ടി?? രാഹുൽ രശ്മി ചിഹ്നങ്ങൾ പഠിക്കുന്ന അതേ തീവ്രതയിൽ ജേക്കബ് തോമസിൻറെ അനുഭവ പശ്ചാത്തലത്തിൽ ദാസൻ ചിഹ്നങ്ങളും പഠിക്കാൻ പ്രാഥമിക രാഷ്ട്രീയ വിദ്യാഭ്യാസം ഇനിയും നേടിയിട്ടില്ലാത്ത അണികളെ ആഹ്വാനം ചെയ്യൂ ടീച്ചർജീ.
ഐ എസ് ആർ ഒ ചാരകേസ് ഭരണകൂട ഒത്തുകളിയുടെ അവസാന ഉദാഹരണമായി അവശേഷിക്കട്ടേ. ഇനിയും നമ്പിനാരായണൻമാരുടെ കണ്ണുനീർ ആവശ്യമുണ്ടോ ശശികലടീച്ചർ അനുകൂലികളേ....