2015 ഡിസംബർ 8, ചൊവ്വാഴ്ച

2015 സെപ്തംബര്‍ 26…
അമൃതാനന്ദമയീ മഠത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ സംസ്ഥാന തലസ്ഥാനത്ത്. തിരക്കിട്ട സംഘടനാ ചര്‍ച്ചകള്‍. ശേഷം ഷായ്ക്ക് അല്‍പം വിശ്രമം. ആ സമയം രാത്രി വൈകി രണ്ടുപേര്‍ നിര്‍ണായക തയ്യാറെടുപ്പില്‍. രഹസ്യചര്‍ച്ചയ്ക്ക് അരങ്ങൊരുക്കുകയാണ് ലക്ഷ്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും സംഘപരിവര്‍ സംഘടനകളുടെ സംസ്ഥാന കോര്‍ഡിനേറ്ററുമാണ് രണ്ടുപേര്‍. അല്‍പസമയം കഴിഞ്ഞപ്പോള്‍ അമിത്ഷായും സംഘപരിവാര്‍ സംഘടനകളുടെ ദേശീയ കോര്‍ഡിനേറ്ററും എത്തി. അടച്ചിട്ട മുറിയില്‍ നാല്‍വര്‍സംഘത്തിന്റെ അതീവ രഹസ്യചര്‍ച്ചയ്ക്കു തുടക്കം. വളരെ വൈകാതെ അവര്‍ കാത്തിരുന്ന വിഐപി, ചര്‍ച്ചയുടെ ഭാഗമായി. കേരളത്തില്‍ മൂന്നാംമുന്നണി എന്ന ആശയത്തിന് ആളും അര്‍ത്ഥവും നല്‍കുന്ന പ്രമുഖവ്യവസായ ഗ്രൂപ്പിന്റെ പ്രതിനിധിയാണ് ഇദ്ദേഹം. മിസ്റ്റര്‍ അമിത് ഷാ, ആരാണ് ഇദ്ദേഹം? എന്താണ് ഇദ്ദേഹത്തിന് സംഘടനാ പ്രതിനിധികളുടെ ചര്‍ച്ചയിലെ പ്രസക്തി? ഒരു മണിക്കൂറിലധികം നീണ്ട അടച്ചിട്ട മുറിയിലെ അതീവരഹസ്യകൂടിക്കാഴ്ചയുടെ അജണ്ട എന്ത്? അറിയാനുള്ള അവകാശം കേരളത്തിനുണ്ട്. പറയാനുള്ള ബാധ്യത താങ്കള്‍ക്കും.

മേല്‍ പറഞ്ഞ വിവരം ലഭിച്ചത് കഴിഞ്ഞ ദിവസം ജമ്മുതാവി എക്‌സ്പ്രസില്‍ കൊച്ചിയിലേക്കള്ള യാത്രക്കിടെ. സംസാരിച്ചത് ബിജെപി സംസ്ഥാനസമിതി അംഗം. അദ്ദഹത്തിന്റെ പരാമര്‍ശവും ശ്രദ്ധേയമായി. വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പും നിമയസഭാ തെരഞ്ഞെടുപ്പും ബിജെപി ക്ക് വെറും റിഹേഴ്‌സല്‍ ക്യാമ്പ് മാത്രം. ലക്ഷ്യം വിശാലം.

നേതാവിന്റെ പരാമര്‍ശം ‘അമിത് ഷാ യുടെ അജണ്ട’ എന്ന തലക്കെട്ടില്‍ ദേശീയ മാധ്യമത്തില്‍ മുമ്പ് വന്ന ലേഖനം എന്നെ ഓര്‍മ്മപ്പെടുത്തി. ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ലേഖനം. ആ കാലഘട്ടത്തില്‍ അങ്ങേക്കായിരുന്നു ഉത്തര്‍പ്രദേശിന്റെ ചുമതല. അക്കാലത്ത് അങ്ങ് നിരവധി രഹസ്യ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നെന്നും കലാപത്തിന് മുമ്പ് മുസാഫര്‍ നഗറിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്ന് 15 ഓളം യുവാക്കളെ റിക്രൂട്ട് ചെയ്ത് പ്രത്യേകം പരിശീലിപ്പിച്ചെന്നും ലേഖനം. ഇതേ അവസ്ഥ ആയിരുന്നു ഗുജറാത്തിലെ ഗോദ്ര കാലാപത്തിന് മുന്‍പും അയോധ്യയിലെ കര്‍സേവയ്ക്ക് മുന്‍പും ഉള്ള അങ്ങയുടെ രാഷ്ട്രീയ സൂക്ഷമതയെന്നും ലേഖനം വിലയിരുത്തുന്നു.
ഇത്തരം ഓര്‍മ്മപ്പെടുത്തലാണ് അങ്ങയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്ന അഞ്ചംഗ സംഘത്തിന്റെ രഹസ്യകൂടിക്കാഴ്ചയെ ആശങ്കയോടെ സംശയിക്കാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നത്. പാര്‍ട്ടി അടുത്തയിടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചപ്പോള്‍ കേരളത്തെക്കുറിച്ചുള്ള സെഷനില്‍, ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയബോധമെന്നു ചൂണ്ടിക്കാട്ടിയ കേരളത്തിലെ മുതിര്‍ന്ന നേതാവിനെ അങ്ങു തിരുത്തിയിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക, കേരളം ഇവിടുത്തെ ജനമനസ്സ് ഒരുപോലെ ചിന്തിക്കുന്നു എന്ന മനശാസ്ത്രജ്ഞന്‍മാരുടെ പഠനം ചൂണ്ടിക്കാട്ടുകയും ജനമനസ്സ് പാകപ്പെടുത്തേണ്ടത് പാര്‍ട്ടിയുടെ ദൗത്യമെന്നും കേരളനേതാക്കളെ ഓര്‍പ്പെടുത്തിയാതായി അറിഞ്ഞു.

അപ്പോള്‍ ഗുജറാത്ത് കേരളത്തില്‍ ആവര്‍ത്തിക്കപ്പെടാമെന്ന് അങ്ങ് സ്വപ്നം കാണുന്നു. ലഭിക്കുന്ന വിവരം അനുസരിച്ച് ഹൈന്ദവ ബിംബങ്ങളെ ഉയര്‍ത്തികാട്ടി, വിശ്വാസ ചടങ്ങുകളെ മുഴുവന്‍ തെരുവ് ഘോഷയാത്രകള്‍ ആയി വ്യാപിപ്പിക്കാന്‍ അങ്ങ് നേരിട്ട് നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. മൂന്നാം മുന്നണി എന്ന രാഷ്ട്രീയ സ്വപ്നത്തിനൊപ്പം ടിവി ചാനലടക്കം ഉള്ള കേരളത്തിലെ ഒരു പ്രമുഖ മാധ്യമഗ്രൂപ്പിനെ വിലയ്‌ക്കെടുക്കാനുള്ള ശ്രമങ്ങള്‍ക്കും അങ്ങ് നേരിട്ട് നേതൃത്വം നല്‍കുന്നതായി അറിയുന്നു. ജനാധിപത്യപ്രക്രിയയില്‍ ഇതൊക്കെ അങ്ങയുടെ കടമയും അവകാശവുമായിരിക്കാം. പക്ഷേ വിശ്വാസത്തിന്റെ ലോല മാനസികാവസ്ഥകളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന അങ്ങയുടെ ഉത്തരേന്ത്യന്‍ തന്ത്രം ദയവായി കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കാതിരിക്കുക. അങ്ങുള്‍പ്പെട്ട അഞ്ചംഗ സംഘത്തിന്റെ തലസ്ഥാനത്തെ രഹസ്യകൂടിക്കാഴ്ചയ്ക്ക് അങ്ങനെ ഒരു അജണ്ട ഇല്ലെന്ന് വിശ്വസിക്കട്ടെ. അത് ഉറപ്പു വരുത്താനുള്ള ബാധ്യത അങ്ങേയ്ക്കും കൂടിയുണ്ട്.
ഡിയര്‍ മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ;
താങ്കളുടെ അമേരിക്കന്‍ അയര്‍ലന്‍ഡ് സന്ദര്‍ശനത്തെയും മുന്‍കാല വിദേശയാത്രകളേയും പ്രാദേശിക ദേശീയ മാധ്യമങ്ങളില്‍ കൂടി വളരെ അടുത്ത് മനസിലാക്കാന്‍ ശ്രമിച്ച ഒരു സാധാരണ ഇന്ത്യക്കാരനാണ് ഞാന്‍. ലോകനേതാക്കളുമായുളള ഇടപെടലിലെ താങ്കളുടെ ശരീരഭാഷയും സന്ദര്‍ഭങ്ങളെ മുഴുവന്‍ അതിലേക്ക് ആകര്‍ഷിച്ച് നിര്‍ത്തുന്നതില്‍ താങ്കള്‍ പുലര്‍ത്തിയ കരവിരുതും പ്രശംസനീയം തന്നെ. താങ്കള്‍ അധികാരമേറ്റെടുത്ത് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നടത്തിയ വളരെയധികം വിദേശയാത്രകളിലും അതിലൂടെ താങ്കള്‍ നേടിയെടുത്ത മാധ്യമശ്രദ്ധയിലും താങ്കളെപ്പോലെ ഞാനും ഏറെ അഭിമാനിക്കുന്നു. താങ്കളെക്കുറിച്ചുളള അഭിമാനം ഭ്രാന്തമായ ആരാധനയിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് ഒരു പുലര്‍കാല സ്വപ്നത്തില്‍ എന്റെ ഗ്രാമത്തിലെ ശിവന്‍ചേട്ടന്‍ എന്റെ ചെവിക്ക് പിടിച്ചത്.

അതുവരെ താങ്കളും അമേരിക്കയും അയര്‍ലന്‍ഡും സുക്കര്‍ബര്‍ഗും സിലിക്കോണ്‍വാലിയും അവിടുത്തെ ഐ ടി ഭീമന്‍മാരുടെ വര്‍ണക്കാഴ്ചകളിലുമായിരുന്നഞാന്‍ തലയ്ക്കടിയേറ്റപോലെ ശിവന്‍ ചേട്ടന്റെ ചോദ്യങ്ങള്‍ക്ക് പിന്നാലെ പോയി. താങ്കള്‍ ശിവന്‍ ചേട്ടനെ അറിയാന്‍ വഴിയില്ല. ശിവന്‍ ചേട്ടന്‍ ഇന്ത്യയുടെ ഒട്ടുമിക്ക ഗ്രാമങ്ങളും വളരെ അടുത്തറിഞ്ഞ വ്യക്തിയാണ്. അടുത്തകാലത്ത് ദുരന്തമറിഞ്ഞ കൃഷിക്കാരനാണ്. സ്വപ്നത്തില്‍ ശിവന്‍ ചേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ഇവയൊക്കെയായിരുന്നു.
1. രാജ്യത്ത് കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച അപകടകരമായി വര്‍ദ്ധിക്കുന്നു
2. വിളനാശം തടയാന്‍ ഫലപ്രദമായ നടപടികള്‍ ഇല്ല
3. പ്രാഥമികവിദ്യാഭ്യാസരംഗം അതിഭീകരമാം വിധം കുത്തഴിഞ്ഞിരിക്കുന്നു
4. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ നടപടിയില്ല
5. പൊതുഗതാഗത സംവിധാനം അതിദയനീയം
6. എല്ലാ ഗ്രാമങ്ങളെയും ബന്ധിപ്പിച്ച് റോഡില്ല; ഉളളതിന്റെ അവസ്ഥയോ?
7. വൈദ്യുതി ലഭിക്കാത്ത ലക്ഷക്കണക്കിന് ഗ്രാമീണര്‍
8. ശൗചാലയങ്ങളുടെ അവസ്ഥ! അവ ഉണ്ടോ?
9. പോഷകാഹാര കുറവിനെ കുറിച്ച്, സ്ത്രീകളുടെ അവസ്ഥയെകുറിച്ച് ഐക്യരാഷ്ട്രസഭ എന്താണ് പറഞ്ഞത്?
10. ഗ്രാമീണ ഇന്ത്യയില്‍ ആരോഗ്യമേഖലയുടെ സ്ഥിതി എന്ത്? ആശുപത്രികള്‍, ചേരികള്‍, ആദിവാസികള്‍, തൊഴില്‍ രംഗം, ഇവയുടെയെല്ലാം അവസ്ഥ എന്താണ്.?
11. മൊബൈല്‍ ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലെ വലിയകണക്കു പറയുകയും അതിനെ ഡിജിറ്റല്‍ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കാനും താങ്കള്‍ നടത്തുന്ന ശ്രമത്തില്‍, അവരുടെ കൈയിലുള്ള മൊബൈല്‍ ഫോണിന് ഇതൊക്കെ ഉള്‍ക്കൊള്ളാനുള്ള സാങ്കേതിക തികവുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ടോ?
ഇവയൊക്കെ കുറിച്ച് ശിവന്‍ ചേട്ടന്‍ അടുത്തറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞു കേട്ടപ്പോ തന്നെ ഞാന്‍ ശിവന്‍ ചേട്ടനെ തടഞ്ഞു. വെറുതെ വിമര്‍ശിക്കരുതെന്ന് വിലക്കി. എന്നിട്ട് അങ്ങ് കൂടിക്കാഴ്ച നടത്തിയ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ക്വാല്‍കം, ഫേസ്ബുക്ക്, ആപ്പിള്‍ തുടങ്ങി സിലിക്കോണ്‍വാലി കാഴ്ചകളില്‍ കൂടി അങ്ങു പറയുന്ന മെയ്ക്ക് ഇന്‍ ഇന്ത്യയേയും ഡിജിറ്റല്‍ ഇന്ത്യയേയും വിവരിച്ചു കൊടുത്തു.

ഡിയര്‍ പ്രൈംമിനിസ്റ്റര്‍, അതൊക്കെ കേട്ടിട്ട് ശിവന്‍ചേട്ടന്‍ പൊട്ടിച്ചിരിച്ചുകോണ്ട് ചോദിക്കുകയാ ‘പണ്ട് കേട്ട ഇന്ദിര ഗാന്ധിയുടെ ഗരീബി ഹഠാവോയും രാജീവ് ഗാന്ധിയുടെ പൂര്‍ണ ഗ്രാമവികസനവും നരസിംഹ റാവുവിന്റെ സമഗ്രസാമ്പത്തിക വികസനവും വാജ്‌പേയിയുടെ ഇന്ത്യ തിളങ്ങുന്നുവും ഡോ. മന്‍മോഹന്‍ സിംഗിന്റെ ലോക സാമ്പത്തികശക്തി മുദ്രാവാക്യങ്ങള്‍ക്കും കൂടുതലായി അങ്ങ് എന്തു പറയുന്നെന്ന്. ഈ മുദ്രാവാക്യങ്ങള്‍ കബളിപ്പിച്ചത് പോലെ അങ്ങും ഗ്രാമീണ ഇന്ത്യയെ കളിയാക്കുകയാണെന്ന്. അസംതുലിത വികസനം എന്ന നവലിബറല്‍ ശാപത്തെ അതിജീവിക്കാന്‍ അങ്ങേയ്ക്ക് മുദ്രാവാക്യങ്ങള്‍ ഇല്ലെന്ന്. അങ്ങ് ഗ്രാമീണ ഇന്ത്യയെ ഭ്രമിപ്പിച്ച് മുതലാളി രാജ്യങ്ങളുടെ വിപണിയാക്കി മാറ്റാന്‍ അവസരം സൃഷ്ടിക്കുന്നെന്ന്. എല്ലാ ലോക രാജ്യങ്ങളും അടുത്തറിയാനായി യാത്രയ്ക്ക് ഷഡ്യൂള്‍ ചെയ്യുന്ന അങ്ങ് ഇന്ത്യയിലെ എല്ലാ ഉള്‍ ഗ്രാമങ്ങളും എന്തിന് മുക്കാല്‍ ഭാഗം ഗ്രാമങ്ങളെങ്കിലും കണ്ടിട്ടുണ്ടോ എന്ന്? അടുത്തറിഞ്ഞിട്ടുണ്ടോ എന്ന്? പിന്നെ എങ്ങനെ അങ്ങ് വ്യത്യസ്തനാകുമെന്ന്? ഇതൊക്കെ കേട്ട് ഞാന്‍ ശിവന്‍ ചേട്ടനെ പുലര്‍കാലസ്വപ്നത്തില്‍ നിന്നും തട്ടിയകറ്റി. ആട്ടിപ്പായിച്ചു.
വിമര്‍ശകനാണെങ്കിലും ശിവന്‍ചേട്ടന്‍ നല്ലൊരു കര്‍ഷകനായിരുന്നു. പക്ഷേ പിന്നീട് കടം കയറി ആത്മഹത്യ ചെയ്തു. ഇപ്പോള്‍ കുടുംബവും കഷ്ടപ്പാടില്‍. ഡിയര്‍ പ്രൈം മിനിസ്റ്റര്‍, നവംബറില്‍ അങ്ങ് ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്നറിയുന്നു. അവിടെ വെംബ്ലി സ്റ്റേഡിയം ജനസാഗരമാക്കാന്‍ പിആര്‍ വര്‍ക്ക് തുടങ്ങിയെന്നും അറിഞ്ഞു. അവിടേയ്ക്ക് പോകും മുമ്പ് ഇടയ്‌ക്കെപ്പോഴെങ്കിലും അങ്ങ് ഈ ഗ്രാമീണന്റെ കത്ത് വായിക്കുമോ. ഇതില്‍ ശിവന്‍ ചേട്ടന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഗൗരവം ഉളളതാണോ. ഭാവിയില്‍ എന്നെങ്കിലും ശിവന്‍ ചേട്ടന്‍ സ്വപ്നത്തില്‍ ശല്യം ചെയ്താല്‍ ശക്തമായ മറുപടി കൊടുത്ത് അങ്ങയെ ന്യായീകരിച്ച് വാദിക്കാന്‍ എനിക്കാകുമോ. എന്നെപ്പോലെ എല്ലാ ഗ്രാമീണര്‍ക്കും. അങ്ങയെ സ്‌നേഹിക്കുന്ന എന്നാല്‍ അങ്ങയെ ആരാധിക്കാന്‍ ശിവന്‍ ചേട്ടന്‍ സമ്മതിക്കാത്തതിനാല്‍ മടിച്ച് നില്‍ക്കുന്ന
എസ് വി പ്രദീപ്
(ഒപ്പ്)
സിനിമാശാലയ്ക്ക് മുന്നില്‍ കേട്ട സംഭാഷണമാണ് തലക്കെട്ടിന് ആധാരം. നീതു ജോസഫ് നിര്‍ബന്ധിച്ചപ്പോഴാണ് ജോലിത്തിരക്കുകള്‍ മാറ്റിവച്ച് കളിയച്ഛന്‍ സിനിമ കാണാന്‍ പോയത്. കുറച്ചു നേരത്തേ ആയതിനാല്‍ ടിക്കറ്റ് എടുക്കും വരെ പടിക്കെട്ടില്‍ ഇരിക്കേണ്ടി വന്നു. ഞങ്ങള്‍ക്ക് സമീപം മധ്യവയസ്‌കരുടെ സംഘം നാട്ടുകാര്യം പറയുന്നു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ രാഷ്ട്രീയം മുഖ്യ വിഷയം. സാധാരണ ചായക്കട രാഷ്ട്രീയം ഏറെ കേട്ട് മടുപ്പുളളതിനാല്‍ ഇഷ്ട വിനോദമായ ഫേയ്‌സ്ബുക്കില്‍ ഞാന്‍ തപ്പിതടഞ്ഞ് ഇരുന്നു.

”സോണിയാഗാന്ധിക്ക് വിദേശ ബാങ്കില്‍ 90,000 കോടി രൂപ കളളപ്പണ നിക്ഷേപം. അവകാശി രാഹുല്‍ ഗാന്ധി” അവരിലെ ഈ പരാമര്‍ശമാണ് എന്റെ ശ്രദ്ധ ചര്‍ച്ചാസംഘത്തിലേക്ക് എത്തിച്ചത്.

മിസ്റ്റര്‍ ക്ലീന്‍ രാജീവ്ഗാന്ധി 1980-ല്‍ ബൊഫോഴ്‌സ് അഴിമതിയിലൂടെയും പിന്നെ വിദേശ ചാരസംഘടനകള്‍ക്കു നല്‍കിയ സഹായങ്ങള്‍ വഴിയും നേടിയ പ്രതിഫലം അടക്കം 2.2 ബില്യന്‍ ഡോളര്‍ കളളപ്പണം (ഇന്നത്തെ മൂല്യം 90,000 കോടി രൂപ) മൈനറായ രാഹുല്‍ ഗാന്ധിയെ അവകാശി ആക്കി വിദേശ ബാങ്കില്‍ നിക്ഷേപിച്ചു. ഇടപാട് കൈകാര്യം ചെയ്യുന്നത് സോണിയ ഗാന്ധി. വിദേശ മാധ്യമം സ്‌ക്വയിസര്‍ ഇല്ലസ്‌ട്രേറ്റ്, 1991 നവംബര്‍ 19 ന് റഷ്യന്‍ ചാരസംഘടന കെജിബി രേഖകളുടെ അടിസ്ഥാനത്തില്‍ തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്തു. കോളമിസ്റ്റ് എ ജി നൂറാണിയും സ്റ്റേറ്റ്‌സ്മാന്‍ അടക്കമുളള മാധ്യമങ്ങളും ആരോപണം പല തെളിവുകളില്‍ കൂടി ആവര്‍ത്തിച്ചു. സോണിയഗാന്ധിയും കുടുബവും വാര്‍ത്ത നിഷേധിച്ചില്ല. കളളവാര്‍ത്തയാണെങ്കില്‍ ചമച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നിയമനടപടി സ്വീകരിച്ചില്ല. സുബ്രഹ്മണ്യന്‍സ്വാമി ആവര്‍ത്തിച്ച് വെല്ലുവിളിച്ചത്രേ. ചര്‍ച്ചാ സംഘത്തിന്റെ സംവാദതലം ചരിത്രത്താളുകളെ കൂട്ട് പിടിച്ച്.

‘ആരൂഢം പോലിരിക്കും വീടിന്റെ തികവ്’ അവരിലൊരാളുടെ പരാമര്‍ശമാണ് എന്റെ എഴുത്തിന്റെ വികാസരൂപം.
അവരുടെ സംവാദം കേട്ടിട്ടാവണം രാഷ്ട്രീയം വലിയ വശമില്ലാത്ത നീതു ജോസഫ് ചോദിച്ചു. ‘സാക്ഷാല്‍ കെ കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍നിന്നു നരസിംഹറാവു
ഇറക്കിവിട്ടു. പക്ഷേ നിരവധി അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടും സോണിയാഗാന്ധി എന്തുകൊണ്ട് ഉമ്മന്‍ചാണ്ടിയെ തൊടുന്നില്ല’. നീതുവിന് ഞാന്‍ കൊടുത്ത മറുപടി അവരില്‍ നിന്നും കടമെടുത്ത വാക്കുകളാണ് ‘ആരൂഢം പോലിരിക്കും വീടിന്റെ തികവ്’. എന്റെ തോളില്‍ ഇടിച്ച നീതുവിനോട് ചര്‍ച്ചാ സംഘത്തെ ശ്രദ്ധിക്കാന്‍ സൂചന നല്‍കി. അവരുടെ വിഷയത്തില്‍

യു.പി.എ സര്‍ക്കാര്‍:
1. 2008: ടു ജി സ്‌പെക്ട്രം അഴിമതി; 1.76 ലക്ഷം കോടി രൂപ.
2. 2009: സത്യം കമ്പ്യൂട്ടേഴ്‌സ് അഴിമതി; 14,000 കോടി രൂപ.
3. 2010: കോമണ്‍വല്‍ത്ത് ഗയിംസ് അഴിമതി;70,000 കോടി രൂപ.
4. 2012: കല്‍ക്കരിപ്പാടം അഴിമതി; 1.86 ലക്ഷം കോടി രൂപ.
ഹെലിക്കോപ്റ്റര്‍ അഴിമതി.
ടട്ര ട്രക്ക് അഴിമതി.
ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം.
ഇന്‍ഷുറന്‍സ് കുംഭകോണം. പിന്നെ തെല്‍ഗിയും താജ് ഇടനാഴിയും മറ്റും…..ഇത് സോണിയഗാന്ധിയുടെ സര്‍വാധിപത്യത്തിന്‍ കീഴില്‍.

1991-ലെ സ്‌ക്വയിസര്‍ ഇല്ലസ്‌ട്രേറ്റ് റിപ്പോര്‍ട്ട് തെളിവുകള്‍ അടിസ്ഥാനമാക്കിയാല്‍ മേല്‍ സൂചിപ്പിച്ച അഴിമതികളില്‍ പാര്‍ട്ടിക്കും മുന്നണിക്കും നേതൃത്വം നല്‍കിയ ആള്‍ കമ്മീഷന്‍ പങ്കിടും. അതാണ് കോണ്‍ഗ്രസ് ചരിത്രം. എത്രയാവും കമ്മീഷന്‍ ? അപ്പോള്‍ 90,000 കോടി + ………!! ആ പണം ഏത് വിദേശ ബാങ്കില്‍? ആരാണ് അവകാശി? ചര്‍ച്ചാസംഘത്തിന്റെ സംവാദഭാഗം ശ്രദ്ധിച്ച ഞാന്‍ നീതുവിനെ നോക്കി. ‘രാജീവ് സോണിയ 90,000 കോടി കളളപ്പണത്തിന് രാഹുല്‍ അവകാശിയെങ്കില്‍ പിന്നീട് നേടിയതിനും അദ്ദേഹമാകുന്നത് സ്വാഭാവികം. കാരണം പ്രിയങ്കയ്ക്ക് റോബര്‍ട്ട് വധേരയുടെ അഴിമതി അനന്തരാവകാശം ധാരാളം.’ രാഷ്ട്രീയജ്ഞാനം തീരെ ഇല്ലെന്നു പൊതുവെ കരുതുന്ന നീതു ജോസഫിന്റെ മറുപടി ചര്‍ച്ചാസംഘം കേട്ടിരുന്നേല്‍ നീതുവിനേയും കൂടെ കൂട്ടിയേനെ.

ചര്‍ച്ചാസംഘത്തിന്റെ സംവാദതലം കേരളത്തില്‍……
1. ബാര്‍ അഴിമതി : അടച്ചു പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ ഒരു കോടി കൈപ്പറ്റി. ഇതേ ബാറുകള്‍ തുറക്കാതിരിക്കാന്‍ അഞ്ച് കോടി ആവശ്യപ്പെട്ടു.
2. സോളാര്‍ അഴിമതി : സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സരിതയും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് തട്ടിയെടുത്ത കോടികള്‍.
3. കടകംപളളി, കളമശേരി ഭൂമിതട്ടിപ്പ്; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട 450 കോടി രൂപയുടെ അഴിമതി
4. ടൈറ്റാനിയം അഴിമതി : ടൈറ്റാനിയത്തില്‍ മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട് 226 കോടി രൂപയുടെ അഴിമതി
5. സൈന്‍ ബോര്‍ഡ് അഴിമതി : വഴിയോരങ്ങളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിച്ചതില്‍ 500 കോടി രൂപയുടെ അഴിമതി
6. പി.ഡബ്ല്യു.ഡി. അഴിമതി : ഒരു റോഡിന്റെ ഭിത്തി നിര്‍മ്മാണത്തിനു മാത്രം 10 കോടി രൂപയുടെ അഴിമതി.

പിന്നെ കൂടെയുണ്ടായിരുന്ന പി സി ജോര്‍ജ്ജും ആര്‍ ബാലകൃഷ്ണപിളളയും കെ ബി ഗണേഷ്‌കുമാറും കെ ആര്‍ ഗൗരിയമ്മയും ഉയര്‍ത്തുന്ന മറ്റ് അഴിമതി ആരോപണങ്ങള്‍. കൂടെയുളള ടി ജെ ചന്ദ്രചൂഡനും എന്‍ കെ പ്രേമചന്ദ്രനും എം പി വീരേന്ദ്രകുമാറും ഇടയ്ക്ക് നടത്തുന്ന കുമ്പസാര തിരുവചനങ്ങള്‍.

അഴിമതിയില്‍ അറസ്റ്റിലായ എ രാജയും കല്‍മാഡിയും രാമലിംഗരാജുവും അടക്കമുളളവര്‍ വിളിച്ചു കൂവി ഞങ്ങള്‍ ബലിയാടുകള്‍ മാത്രം; കോടികള്‍ കമ്മീഷന്‍ പറ്റിയവര്‍ പുറത്ത് വിലസുന്നു. ജോപ്പനും സരിതയും സലിം കുമാറും ആവര്‍ത്തിച്ചതും അതുതന്നെ.

കേന്ദ്രത്തില്‍ സര്‍വ്വാധിപ സോണിയഗാന്ധി; കേരളത്തില്‍ ഉമ്മന്‍ചാണ്ടി.അപ്പോള്‍ ഉമ്മന്‍ചാണ്ടി നേടിയ കമ്മീഷന്‍ എത്ര? അതിന്റെ നിക്ഷേപം സ്വദേശത്തോ വിദേശത്തോ? ആരാണ് അനന്തരാവകാശി?
ചര്‍ച്ചാസംഘത്തിലൊരാള്‍ ഇത്രയും പറഞ്ഞതും പലപ്രാവശ്യം തോളില്‍ ഇടിക്കരുതെന്ന് വിലക്കിയിട്ടും ഇക്കുറിയും ആഞ്ഞിടിച്ചുകൊണ്ട് നീതു ജോസഫ് ചോദിച്ചു ‘അതാണോ സോണിയ ഗാന്ധി ഉമ്മന്‍ചാണ്ടിയെ തൊട്ടുകളിക്കാത്തത്?’. കൂടെ ഒരു കണ്ണിറുക്കും. തോളത്തെ വേദന കലശലായെങ്കിലും എനിക്ക് പൊട്ടിച്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയ നിരക്ഷതയുടെ പര്യായമെന്നു സുഹൃത്തുക്കള്‍ കളിയാക്കുന്ന നീതുവും സാക്ഷരത നേടുന്നോ എന്ന ചിരി. ചിരിച്ചു കൊണ്ട് ഞാന്‍ നീതുവിനെ ഓര്‍മ്മിപ്പിച്ചത് എ കെ ആന്റണിയുടെ വാക്കുകള്‍ ‘സെമി ഫൈനലാണ്; തോറ്റാല്‍ വീട്ടിലിരിക്കാം’
നീതുവിന്റെ കണ്ണുകളില്‍ നിന്നും മനസിലായി കാര്യം പിടികിട്ടിയില്ലെന്ന്.

ജനാധിപത്യത്തില്‍ സര്‍വ്വാധിപത്യം വോട്ടാണ്. വോട്ടര്‍മാര്‍ക്കും വരും നാളുകള്‍ സെമി ഫൈനലാണ്; വോട്ടിംഗില്‍ തോല്‍ക്കാന്‍ പാടില്ല; തോറ്റാല്‍ കോടികളുടെ കളളപ്പണം സ്വരൂപിച്ച് വിദേശത്തെത്തിച്ച രാഷ്ട്രീയക്കാരെപ്പോലെ സുഖിച്ച് വീട്ടിലിരിക്കാന്‍ വോട്ടര്‍മാര്‍ക്ക് ആകുമോ എന്നതിലേ സംശയമുളളൂ.

നീതു പൊട്ടിച്ചിരിച്ചു കൊണ്ട് ‘സോ…….സെമിഫൈനലാണ്; തോറ്റാല്‍………

വീണ്ടും ചര്‍ച്ചാസംഘത്തിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കട്ടെ ‘ആരൂഢം പോലിരിക്കും വീടിന്റെ തികവ്’ : യഥാ പ്രജ തഥ രാജ

2015 മാർച്ച് 19, വ്യാഴാഴ്‌ച

ഉമ്മൻചാണ്ടി "രാജി" രാഷ്ട്രീയം

കോൺഗ്രസ് മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും രാജികൾക്ക് പിന്നിലെ ഓപ്പറേഷൻസ് ഹെഡായിരുന്നു ഉമ്മൻ ചാണ്ടി...
അതിന് അദ്ദേഹം നൽകിയ നിറം "രാഷ്ട്രീയ ധാർമ്മികത"...
1. രണ്ട് മുഖ്യമന്ത്രിമാരുടെ രാജി......
1977, 1995 ലുംKകരുണാകരനേയും 2004 ൽ AK ആൻറണിയേയും രാജീവയ്പ്പിക്കുമ്പോൾ ഓപ്പറേഷൻസ് ഹെഡായ ഉമ്മൻചാണ്ടി പറഞ്ഞത് "ധർമ്മം"...
2.മന്ത്രിമാരുടെ രാജി...
(a) 2005 ഫെബ്രുവരിയിൽ വനം മന്ത്രിയായിരുന്ന KP വിശ്വനാഥനെ രാജിവയ്പ്പിക്കുമ്പോൾ ഉമ്മൻചാണ്ടി സഭയിൽ പറഞ്ഞു ആരോപണത്തിൽ തെളിവില്ല പക്ഷേ രാഷ്ട്രീയ "ധാർമ്മികത"യാണ് മുഖ്യമെന്ന്...
(b) 2006 ജനുവരിയിൽ ആരോഗ്യമന്ത്രിയായിരുന്ന KK രാമചന്ദ്രൻമാസ്റ്ററെ രാജിവയ്പ്പിക്കുമ്പോഴും ഉമ്മൻചാണ്ടി പറഞ്ഞത് "ധാർമ്മികത"
(c) 2013 ഏപ്രിലിൽ KB ഗണേഷ് കുമാറിനെ രാജിവയ്പ്പിച്ചപ്പോഴും പറഞ്ഞത് മറ്റൊന്നായിരുന്നില്ല
(d) 1994 ജൂണിൽ കരുണാകരൻ മന്ത്രിസഭയിൽ നിന്നും സ്വയം പുറത്തുപോയപ്പോഴും പറഞ്ഞത് "ധാർമ്മികത" (കരുണാകരൻറെ രാഷ്ട്രീയ വധവും മുഖ്യമന്ത്രി കസേരയും ഒറ്റ ലക്ഷ്യമെന്ന് എതിരാളികൾ)
മന്ത്രിമാരുടെ രാജിയിലും വകുപ്പ്മാറ്റത്തിലും മാത്രമല്ല പാർട്ടിയിലെ സ്ഥാനചലനങ്ങൾക്കും "ധാർമ്മികത"യുടെ നിറം കൊടുത്തിരുന്നു ഉമ്മൻചാണ്ടി...
സോളാർ കുംഭകോണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്, വസതി, പേഴ്സണൽ സ്റ്റാഫ്,, ചൂണ്ട് വിരൽ പതിയാത്തതായി എന്തുണ്ട്!!??
ബാർ കുംഭകോണത്തിലും ബജറ്റ് ചോർത്തി നികുതിവെട്ടിപ്പിന് കളമൊരുക്കിയതിനും KM മാണിക്കെതിരെ മുഴങ്ങുന്നത് എന്തൊക്കെ!!??
""രാഷ്ട്രീയ ധാർമ്മികത"" അർത്ഥം എന്താണ്!!??
NB:- പഴയ രാജികളിൽ "വലിയ നഷ്ടം" മറ്റുളളവർക്കും മുഖ്യമന്ത്രികസേരയെന്ന "വലിയ ലാഭം" തനിക്കും...
അത് വിട്ടൊഴിയാൻ ആൻറണിയും കരുണാകരനുമല്ല ഉമ്മൻചാണ്ടി...
അല്ലെങ്കിലും അന്നത്തെ ഓപ്പറേഷൻസ് തലവനായ ഉമ്മൻചാണ്ടിക്ക് തനിപകർപ്പായി ഇന്ന് കോൺഗ്രസിൽ ആരുണ്ട്??!!
 
മാർച്ച് 13, 2015, കേരള ബജറ്റ്... സമാനതകളില്ലാത്ത ഉദ്വേഗനിമിഷങ്ങളിലൂടെ രാഷ്ട്രീയ കേരളം കടന്നുപോയ ഒന്നര ദിവസം...പീപ്പിൾ TV യുടെ 24 മണിക്കൂർ തുർച്ചയായ വാർത്താസംപ്ര...േഷണത്തിൽ ഫ്രയിമിന് മുന്നിലും പിന്നിലുമായി തുടർച്ചായി 13 മണിക്കൂർ പ്രവർത്തിച്ച ഒരിക്കലും മറക്കാനാകാത്ത വളരെ വളരെ സന്തോഷകരമായ നിമിഷങ്ങൾ......
 
 

ശക്തൻറെ ശക്തിയില്ലായ്മ...

പ്രതീപക്ഷ വനിതാ MLA മാരെ ശാരീരികമായും ജാതി പറഞ്ഞും അധിക്ഷേപിച്ച ഭരണപക്ഷ MLA മാർക്കെതിരെ എന്തുകൊണ്ട് സ്പീക്കർ നടപടി എടുത്തില്ലെന്ന് LDF??...
സഭാവസ്തുക്കൾ നശിപ്പിച്ചതിന് 5 പ്രതിപക്ഷ MLA മാരെ സ്പീക്കർ സസ്പെൻറ് ചെയ്തത് നിയമാനുസൃതമെന്ന് ഭരണപക്ഷം...
സഭയിൽ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചുകൂടെന്ന് ചട്ടം......
എന്നാൽ ഔദ്യോഗിക ദുഖാചരണം നിലനിൽക്കുന്ന സാഹചര്യത്തിലും നടത്തിയ ലഡുവിതരണം അറിഞ്ഞില്ലെന്ന് സ്പീക്കർ...
സഭയിൽ എങ്ങനെയാണ് അംഗം കോഡ് ലസ് മൈക്കുമായി വന്ന് സംസാരിക്കുക?? ഇത് ഇനി ആർക്കും അവരാഗ്രഹിക്കുമ്പോൾ പിന്തുടരാമോ??
സീറ്റ് മാറ്റം അടക്കം എല്ലാ ദൈനംദിന നടപടിക്രമങ്ങളും സമാജികരെ അറിയിക്കണമെന്ന് ചട്ടം...
2015 മാർച്ച് 13 ന് അങ്ങനൊന്ന് ഉണ്ടായില്ലെന്ന് സഭാരേഖകൾ...
പെരുമാറ്റചട്ടം അടക്കം സഭാക്രമങ്ങളുടെ പരിഷ്കരണം കാലാനുസൃതമാക്കേണ്ടത് എത്രമാത്രം അത്യന്താപേക്ഷിതം??
അതോ പെരുമാറ്റ ധാർമ്മികതയും മൂല്യങ്ങളും അടിസ്ഥാനമാക്കിയാൽ മതിയോ??
 

2015 മാർച്ച് 13, വെള്ളിയാഴ്‌ച

N ശക്തൻ സ്പീക്കറായ നാടകം

N ശക്തന് നറുക്ക് വീണത് തലസ്ഥാനത്ത് രണ്ട് ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ...
രഹസ്യചർച്ചകൾക്ക് നേതൃത്വം നൽകിയത് 5 അംഗ സംഘം...
ഒന്നാം ഘട്ടം:- മന്ത്രിസഭാ പുനസംഘടനയടക്കം സമഗ്ര അഴിച്ചുപണി...മന്ത്രി എന്ന ശക്തൻറെ സ്വപ്നത്തിന് ഉമ്മൻചാണ്ടിയുടെ പച്ചക്കൊടി...K C ജോസഫും തിരുവഞ്ചൂറും സ്പീക്കറാകാൻ സന്നദ്ധരായി...
ആദ്യഘട്ടം തന്നെ VM സുധീരൻറെ നിലപാട് കല്ലുകടിയായി...
ഗ്രൂപ്പ് ആധിപത്യം പൊളിക്കാൻ ശ്രമിക്കുന്ന സുധീരൻറെ നോമിനികളുടെ പേര് കണ്ട് ഉമ്മൻചാണ്ടി നെറ്റിചുളിച്ചു...
AT ജോർജ്ജും K മുരളീധരനും പട്ടികയിൽ...
ബെന്നി, ഹൈബി, വിഷ്ണു എന്നിവരുൾപ്പെട്ട A പട്ടികയും ചെന്നിത്തല പട്ടികയുമായപ്പോൾ പുന:സംഘടന കീറാമുട്ടി...
K മുരളീധരനെ ഉൾക്കൊള്ളളാൻ ഒരുവിധത്തിലും മുഖ്യമന്ത്രിയ്ക്ക് വയ്യ...A സംഘം ഒരു ചുവട് മുന്നോട്ടുവയ്ക്കുമ്പോൾ അടവും തടയുമായി ചെന്നിത്തലയും സുധീരനും...ആൻറണിയുടെ മൗനവും A യ്ക്ക് അനുകൂലമായില്ല..കൂട്ടലിലും കിഴിക്കലിലും A യ്ക്ക് ലാഭമൊന്നുമില്ല...ചാപ്റ്റർ ക്ലോസ്ഡ്...തുറന്ന ചർച്ചകൾക്കും ഫുൾസ്റ്റോപ്പ്....
രണ്ടാം ഘട്ടം:- ചർച്ച 5 അംഗ സംഘത്തിൽ മാത്രം കേന്ദ്രീകരിച്ചു..
ഉമ്മൻചാണ്ടി, KC ജോസഫ്, K ബാബു, MM ഹസൻ, ബന്നി ബഹനാൻ.....
വകുപ്പ് മാറ്റത്തിൽ പിടിച്ചു...
വലിയ ലക്ഷ്യം ചെന്നിത്തല ഒഴിച്ചളള ഐ ക്കാരുടെ തല...
തർക്കം മുറുകിയാൽ A യും ചില വിട്ട് വീഴ്ചയ്ക്ക് തയ്യാർ...
M M ഹസൻ തമ്പാനൂർ രവി വഴി ആൻറണിയുടെ മനസ്സ് ചോദിച്ചു..
സുധീരനോട് ആലോചിക്കാനാണ് മറുപടി...അതിലെ വലിയ അർത്ഥം തിരിച്ചറിയാൻ ഉമ്മൻചാണ്ടിക്ക് ഓക്സ്ഫോർഡ് ഡിഗ്രി വേണ്ട...ബെന്നി ബഹനാൻ ശക്തനെ വിളിച്ചു...കാര്യങ്ങളുടെ കിടപ്പറിയിച്ചു...ഉമ്മൻചാണ്ടിയെ ഉടൻ വിളിക്കാൻ നിർദ്ദേശം...
പിന്നെയെല്ലാം വേഗത്തിൽ... സ്പീക്കറാകാനുളള ആഗ്രഹവും പിന്തുണയും ശക്തൻറെ തന്നെ ഫോൺ കോളായി ഘടകകക്ഷിനേതാക്കൾക്കടക്കം...
മറ്റ് നയതന്ത്രം 4 പേർക്കായി വീതിക്കപ്പെട്ടു...
ശക്തൻ സ്പീക്കറായി.....
VM സുധീരൻ അടുപ്പക്കാരോട് ചോദിച്ചത്രെ...
""GK യുടെ വിയോഗം ബജറ്റ് സമ്മേളനകാലത്ത് അല്ലായിരുന്നെങ്കിൽ...!!!???""